സംഭാഷണങ്ങളിലെ സംഘര്‍ഷങ്ങള്‍

നമ്മുടെ മിക്ക പ്രവര്‍ത്തികളിലും അന്തര്‍ലീനമായ അതിജീവനത്തിന്റെ അംശം പലപ്പോഴും തെളിഞ്ഞുവരാറുണ്ട്. സംഭാഷണങ്ങളില്‍ പോലും ഇത്തരമൊരു സംഘര്‍ഷം കാണാന്‍ സാധിക്കും.

റോബിയുടെ ഈ ലേഖനം വായിച്ചപ്പോഴാണു ‘തിന് റെഡ് ലൈന് ‘ വീണ്ടും കാണാന് തോന്നിയതും കുറച്ചുകാര്യങ്ങള് പറയാന് തോന്നിയതും.
ഒരു യുദ്ധവിരുദ്ധ സിനിയായിട്ടായിരിക്കും തിന് റെഡ് ലൈനറിയപ്പെടുക. മനുഷ്യന്റെ ബോധമണ്ഡലത്തില് കുടിയിരിക്കുന്ന സംസ്കാരവും അബോധമണ്ഡലത്തിലെ മൃഗത്തേയും പുറത്തുകൊണ്ടുവരുവാന് ഒരുപക്ഷെ യുദ്ധത്തിന്റെ പശ്ചാത്തലം പോലെ വേറെയൊന്നുണ്ടാവില്ല. പല യുദ്ധവിരുദ്ധസിനിമകളേയും പോലെ അറപ്പുളവാക്കുന്ന ദൃശ്യങ്ങള് കൊണ്ടല്ല മാലിക് പക്ഷെ നമ്മെ യുദ്ധവിരുദ്ധരാക്കുന്നത്, മറിച്ച് പച്ചയായ മനുഷ്യന്റെ ബലഹീനതകളിലൂടെയും, അബോധമനസ്സില് കുടിയിരിക്കുന്ന മൃഗീയഭാവവും ഓര്മ്മപ്പെടുത്തിക്കൊണ്ടാണു്. മരണത്തെ മുഖാമുഖം കാണുമ്പോള്, അല്ല മരണത്തിലേക്കറിഞ്ഞുകൊണ്ടോടേണ്ടി വരുന്ന പച്ചയായ മനുഷ്യന്, പട്ടാളക്കാരനായാലും അവനും മനുഷ്യന് തന്നെ. ഭീതിക്കുമുന്നില് ഉരുകിയില്ലാതാകുന്ന അഭിമാനവും, മരണത്തെപ്പോലും വെല്ലുവിളിച്ചു മുന്നേറുന്ന അപാര ധീരതയും (?) , യുദ്ധം പുറത്തുകൊണ്ടുവരുന്ന മനുഷ്യനിലെ മൃഗത്തേയും, നിലനില്പ്പിന്റെ അര്ത്ഥമില്ലായ്മയും, പ്രകൃതിയിലും മരണത്തില്‍ തന്നെയും അര്‍ഥം കണ്ടെത്തുന്ന മനുഷ്യനും ഒക്കെ.

സിനിമയുടെ തുടക്കം തന്നെ പ്രകൃതിയില്ത്തന്നെ അന്തര്‍ലീനമായയൊരു സംഘര്ഷം അടങ്ങിയിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണു്.

കരയോടു മല്ലിടുന്ന കടല്.

ഭൌതികവാദിയായ വെല്‍‌ഷ്(ഷോണ്‍ പെന്‍) പിന്നീടു സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കോണ്ട് മുറിവേറ്റുവീണുകിടക്കുന്ന തന്റെ സഖാവിനെ വീണ്ടെടുത്ത ശേഷം അഭിനന്ദനങ്ങള്‍ക്കുനേരെ പൊട്ടിത്തെറിക്കുന്നതും ഒടുവില് പിറുപിറുക്കുന്നത് ‘Its all about property”.

ഭൌതികവാദിയായ വെല്‍‌ഷും ആത്മീയവാദിയായ വിറ്റും(Jim Caviezel) തമ്മിലുള്ള സംഭാഷണങ്ങള്‍ ശ്രദ്ധേയമാണു്. ഒരു AWOL (Absent without leave) ആയി കഴിയുന്ന വിറ്റിനെ പിടികൂടി ക്യാമ്പിലേക്കു തിരികെ കൊണ്ടുവരുന്നവേളയില്‍ വെല്‍‌ഷ് അയാളുടെ ഒളിച്ചോട്ടത്തെ (ആത്മീയതയേയും) ശരിക്കും പരിഹസിക്കുന്നുണ്ട്.

“look at you….How many times you’v been AWOL.. You’v been in the army for six years now. Ain’t it about time you smartened up..”

വിറ്റ് : “We cant all be smart”

വെല്‍‌ഷ്: “No we cant. It’s a shame. Look at you”

ഈ പരിഹാസത്തിലൂടെ പുറത്തുവരുന്ന മറ്റോരു വസ്തുതകൂടിയുണ്ട്. താത്വിക തലങ്ങള്‍ക്കുമപ്പുറം വെല്‍‌ഷ് സ്ഥാപിക്കാന് ശ്രമിക്കുന്നതയാളുടെ കേമത്തം തന്നെയാണു. നിത്യജീവിതത്തിലെ സംഭാഷണങ്ങളിലും നാമറിയാതെ അബോധമായി പുറത്തുവരുന്നതുമിതുതന്നെയല്ലേ. ഒരാളെ പരിചയപ്പെടുന്നവേളകളിലെ ചോദ്യങ്ങള്. ജാതി , തൊഴില്‍, പദവി തുടങ്ങിയവയെ അറിയാനുള്ള ത്വര. കിട്ടിയ അറിവ് പിന്നീടുള്ള സംഭാഷണത്തിലും പെരുമാറ്റത്തിലും ചെലുത്തുന്ന സ്വാധീനം. സംഭാഷണങ്ങളിലന്തര്‍ലീനമായ സംഘര്‍ഷവും അതിന്റെ പരിണാമവും പിന്നീടുള്ള സംവേദനങ്ങള്‍ക്കടിത്തറയൊരുക്കുന്നു.

വിറ്റിനെ സുഹൃത്തെന്ന ഓദാര്യം കണക്കിലെടുത്ത് കോര്ട്ട് മാര്‍ഷലൊഴിവാക്കി പരിക്കേറ്റവരെ സംരക്ഷിക്കുന്ന ചുമതലയേല്പ്പിച്ചുകോണ്ടുള്ള വെല്‍‌ഷിന്റെ പരിഹാസത്തിനു വിറ്റിന്റെ മറുപടിയും അതേ ഭാവത്തോടുകൂടിത്തന്നെ.

“I can take anything you dish out, I am twice the man you are”. പരോക്ഷമായിത്തന്നെ വിറ്റ് താനാണു കേമനെന്നു പറയുന്നുണ്ടിവിടെ.

ഇതിനു വെല്‍ഷിന്റെ പുച്ഛിച്ചുകൊണ്ടുള്ള പ്രതികരണം ശ്രദ്ധേയമാണു.
“In this world a man himself is nothing, and there is no world but this one”.
തന്റെ സാങ്കല്പ്പിക ലോകം യാഥാര്‍ഥ്യമാകേണ്ടതേതാത്മീയവാദിയുടേയും അവകാശമാണു്. ഇവിടെ ആ ലോകത്തെപ്പറ്റിയുള്ള വെല്‍ഷിന്റെ അജ്ഞതയ്ക്കുമേലാണു വിറ്റിന്റെ വിജയം

“You are wrong there Top, I have seen another world. Sometimes I think it was just my imagination.”

ഇതിനു വെല്‍ഷിന്റെ മറുപടി ആ ലോകത്തെത്തന്നെ നിരാകരിച്ചുകൊണ്ടാണു.
“then you are seeing things that I never will”. പഴുതുകളില്ലാതെ വിറ്റിനുമേലുള്ള തന്റെ മികവിനെ സ്ഥാപിച്ചെടുക്കുന്നു.

——————-
-പിന്മൊഴി-
——————

പേരെന്താ ?

മുഴുവന്‍ പേരോ‍ ?

——————-

ജോലി?

മാനേജരാണോ?