ക്ഷേത്രപ്രവേശനവും ലിംഗനീതിയും

http://malayal.am/node/22722

മഹാരാഷ്ട്രയിലെ ശനിയമ്പലത്തില്‍ സ്ത്രീകള്‍ പ്രവേശനം പൊരുതി നേടിയെടുത്തിരിക്കുന്നു. ഇതു മൂലം ബലാത്സംഗങ്ങള്‍ പെരുകുമെന്നാണ് ശങ്കരാചാര്യന്‍ സ്വരൂപാനന്ദ പ്രതികരിച്ചിരിക്കുന്നത്, കൂടാതെ ചില ഹിന്ദുത്വ സ്ത്രീ സംഘടനകളും എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചിരിക്കുന്നു.

റിച്വലുകളും അധികാരവും
ഈശ്വരവിശ്വാസികള്‍ക്ക് ദൈവം സര്‍‌വ്വശക്തനും മണ്ണിലും വിണ്ണിലും തുരുമ്പിലും കുടികൊള്ളുന്നനൊക്കെയാണ്, അതിനാല്‍തന്നെ എവിടുന്നു പ്രാര്‍ത്ഥിച്ചാലും വിളികേള്‍ക്കുന്നവനും, എന്നാല്‍ ആരാധനാലയങ്ങളില്‍ പോയി തന്നെ പ്രാര്‍ത്ഥിക്കേണ്ടി വരുന്നത് അധികാരത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന റിച്വല്‍ അഥവാ ആചാരം എന്ന നിലയ്ക്കാണ്. മതം എന്ന പുരുഷനിര്‍മ്മിത അധികാരസ്ഥാപനത്തിന്റെ ഒരു ഭൗതിക പ്രതിനിധാനമായിട്ടാണ് ആരാധനാലയങ്ങള്‍ വര്‍ത്തിക്കുന്നത്, അവിടെ വിശ്വാസികള്‍ ഭൗതികസാന്നിദ്ധ്യം കൊണ്ട് അധികാരത്തോടുള്ള വിധേയത്വ പ്രകടനം നടത്തുന്നത് പരസ്യമായ പ്രവര്‍ത്തി എന്ന നിലയ്ക്കാണ്, ഈ പരസ്യമായ വിധേയത്വ പ്രകടനത്തില്‍ അടങ്ങിയ റിച്വലൈസേഷന്‍ അധികാരത്തെ നിലനിര്‍ത്തുകയും പുനരുദ്പാതിപ്പിക്കുകയും ചെയ്യുന്നു. എഴുന്നേറ്റു നിന്ന്‍ ദേശീയഗാനം ആലപ്പിക്കുക, ചടങ്ങുകളിലെ ഈശ്വര പ്രാര്‍ത്ഥന, കാലു തൊട്ടു വണങ്ങല്‍, ബുര്‍ഖ ധരിക്കല്‍, നിസ്കാരം, വിവാഹ വേദികളിലെ ആചാരങ്ങള്‍, മരണാന്തര ചടങ്ങുകള്‍, വെടിക്കെട്ട് പൂരം തൊട്ട് ഭാരത് മാതാ കീ ജയ് വിളിയിലും പൊതുവായിട്ടുള്ളത് ഈ റിച്വലൈസേഷനാണ്.

മനുഷ്യനു മുകളില്‍,  ജനാധിപത്യത്തിനും മുകളില്‍
അധികാരങ്ങള്‍ക്ക് തുടര്‍ച്ച കൈവരുന്നത് അവ വിമര്‍ശനങ്ങള്‍ക്കതീതമാകുമ്പോഴാണ്, ഈ ചോദ്യം ചെയ്യപ്പെടാതിരിക്കുക എന്ന അവസ്ഥ കൈവരുന്നതില്‍ അതിന്റെ സ്രോതസ്സുകളായി വര്‍ത്തിക്കുന്ന സങ്കല്പങ്ങളുടെയും ധാരണകളുടെയും ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തിലുള്ള പൊസിഷനിങ് വലിയ പങ്ക് വഹിക്കുന്നുണ്ട്. മനുഷ്യനു മുകളിലാണ് ദൈവ-മത-ദേശീയ സങ്കല്പ്പങ്ങളെ പൊസിഷന്‍ ചെയ്യപ്പെട്ടിരിക്കുന്നത്, അതിനാല്‍ തന്നെ വിമര്‍ശനങ്ങള്‍ക്കും ജനാധിപത്യത്തിനും അതിലിടപെടാനുള്ള സ്പേസ് പൂര്‍ണ്ണമായും അടയ്ക്കപ്പെട്ടിരിക്കുന്നു. പിന്നെ അവശേഷിക്കുന്ന ഒരേ ഒരു സാധ്യത ഈ റിച്വലുകളുടെ ആദര്‍ശവല്‍ക്കരണമാണ്, അതോടുകൂടി അവ ഹെജമണിയുടെ ഭാഗമായി സാധാരണത്വം ആര്‍ജ്ജിക്കുകയും അതിന്റെ വിധേയത്വ-അടിമത്വ ഭാവങ്ങള്‍ അദൃശ്യമാക്കപ്പെടുകയും ചെയ്യുന്നു.

എല്ലാ അധികാരങ്ങളും മോശമാണെന്നോ, എല്ലാ റിച്വലുകളും ഒരു പോലെയാണെന്നോ അല്ല, ഏന്നാല്‍ റിച്വലുകള്‍ ഒരു സാധ്യത ബാക്കിവയ്ക്കുന്നുണ്ട്, അത് റിച്വലുകള്‍ക്ക് അടിമപ്പെടാത്തവരെ അപരവല്‍‌ക്കരിക്കുക എന്നതാണ്. അപരന്മാരെ സൃഷ്ടിക്കുക ഫാസിസത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന ശൈലിയാണെന്നിരിക്കെ ഈ റിച്വലുകള്‍ സൂക്ഷമായ പരിശോധനയും ജാഗ്രതയും ആവശ്യപ്പെടുന്നു. ഭാരത് മാതാ കീ ജയ് വിളിക്കാത്തവനെ പാക്കിസ്ഥാനിലേക്ക് നാട് കടത്തണമെന്ന് ആക്രോശിക്കുന്ന സംഘപരിവാര്‍ ജനപ്രതിനിധിയെ സംബന്ധിച്ചിടത്തോളം ഈ അപരവല്‍‌ക്കരണം വളരെ സ്വാഭാവികമായിട്ട് വരുന്ന ഒരു പ്രതികരണമാണെന്നതാണു വാസ്ഥവം.

ലിംഗനീതിയും റിച്വലുകളും
ഇവിടെ സ്ത്രീകള്‍ നടത്തുന്ന സമരം ഒരു കണക്കിനു നോക്കിയാല്‍ വിധേയത്തപ്രകടനത്തിനുള്ള അവകാശത്തിനു വേണ്ടിയാണ് എന്നിരിക്കുമ്പോഴും അതിന്റെ പ്രസക്തി വിഷയം ലിംഗനീതിയുടെ പക്ഷത്തുനിന്നു നോക്കുമ്പോഴാണ്. അതായത് പുരുഷനു നിഷേധിക്കപ്പെടാത്തത്, സ്ത്രീയ്ക്ക് നിഷേധിക്കപ്പെടുമ്പോള്‍ അവിടെ സ്ത്രീയ്ക്ക് മാത്രമായിട്ടൊരു വിലക്ക് എന്ന സന്ദര്‍ഭം സംജാതമാകുന്നുതോടുകൂടി വിഷയം ലിംഗപരമായ അനീതിയുടേതായി മാറുന്നു. ഒരു ഫ്യൂഡല്‍-പാട്രിയാര്‍ക്കല്‍ സിസ്റ്റത്തില്‍ ഈ അനീതി സ്വാഭാവികമാണെങ്കിലും അതിനു സഹവര്‍ത്തിക്കേണ്ടി വരുന്നത് ലിബറല്‍ മൂല്യങ്ങള്‍ക്ക് ഇടം നിഷേധിക്കാന്‍ കഴിയാത്ത കമ്പോള മുതലാളിത്തത്തോടാണ്. സഹവര്‍ത്തിത്തലിലെ നീക്കുപോക്കുകളുടെ ഭാഗമായി മാറി വരുന്ന സാമൂഹിക അവബോധങ്ങള്‍ ലിംഗപരമായ അനീതികളെ ചോദ്യം ചെയ്യുന്നിന്റെ ഫലമായി പുറത്തുവരുന്നത് സിസ്റ്റത്തില്‍ രൂപം കൊള്ളുന്ന വൈരുദ്ധ്യങ്ങളാണ്. സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്പ്പിക്കപ്പെട്ട ക്ഷേത്രപരിസരത്തെ അയിത്തവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഈ നിലയ്ക്കാണ് പ്രസക്തമാകുന്നത്. ആദ്യമായിട്ടൊന്നുമല്ല ഇത്തരം വൈരുദ്ധ്യങ്ങള്‍ പുറത്തു ചാടുന്നത്, പക്ഷെ ഓരോ വൈരുദ്ധ്യവും ചെറുതെങ്കിലും മാറ്റങ്ങളിലായിരിക്കും കലാശിക്കുന്നത്, ഓരോ മാറ്റവും മൊത്തത്തിലുള്ള അവബോധങ്ങളെയും ചെറിയ തോതിലെങ്കിലും മാറ്റുന്നുണ്ട്. സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും മതത്തിനുള്ളില്‍ നിന്നും പിഴുതുകളയാന്‍ സാധ്യമാണോ അല്ലയോ എന്നതിലുപരി മതത്തിനുള്ളിലെ ലിംഗനീതിക്കുവേണ്ടിയുള്ള സമരങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഓരോ മാറ്റവും മുന്നോട്ടുപോക്കാണ്, പുരോഗമനമാണ്, വലിയ മാറ്റങ്ങള്‍ക്കുള്ള ഒരുക്കങ്ങളാണ്, അതിനാല്‍ തന്നെ പ്രസക്തവും.

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വരുമ്പോള്‍ എന്തിനാണ് അടുക്കളയും ചുമന്നുകൊണ്ട് വരുന്നത് ?

http://malayal.am/node/22714

 

വി. ടി. ഭട്ടതിരിപ്പാടിന്റെ “അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്” എന്ന നാടകം ആദ്യമായി വേദിയിലവതരിപ്പിക്കപ്പെട്ടത് 1929 ലായിരുന്നു. നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന വൈവാഹിക സംബന്ധിയായ ദുരാചാരങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങളുടെ തുടക്കം കുറിക്കല്‍ എന്നതിലുപരി നവോത്ഥാന ബോധത്തിന്റെ തന്നെയുള്ള തുടക്കമെന്ന നിലയില്‍ ചരിത്രപ്രാധാന്യമുള്ള ഒരു അരങ്ങറ്റമായിരുന്നു അത്. “നമ്പൂതിരിയെ മനുഷ്യനാക്കുക”, “അയിത്തോച്ചാടനത്തിനായി ഇനി നാം അമ്പലങ്ങൾക്ക് തീ കൊടുക്കുക” തുടങ്ങിയ ആഹ്വാനങ്ങള്‍ ആ കാലഘട്ടത്തിന്റെ മറ്റു സംഭാവനകളാണ്. അടുക്കളയുടെ ഫ്യൂഡല്‍ മതിലുകള്‍ക്കുള്ളില്‍ നിന്നും പുരോഗമനാത്മകതയുടെ അരങ്ങിലേക്കുള്ള ആഹ്വാനം അടയാളപ്പെടുത്തിയ ആ ഘട്ടത്തില്‍ നിന്നും നമുക്ക് എത്ര ദൂരം സഞ്ചരിക്കാനായി എന്നു വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്ന പൊങ്കാല മഹാമഹങ്ങളുടെ മറവിലുള്ള സ്ത്രീവിരുദ്ധ ഘോഷങ്ങള്‍.

ആചാരങ്ങളുടെ ബലിയാടുകള്‍

ആചാരങ്ങളുടെ ബലിയാടുകള്‍, പ്രത്യേകിച്ചും മതാചാരങ്ങളുടെ, എന്നും സ്ത്രീകള്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കേണ്ട യാഥാര്‍ത്ഥ്യം, പക്ഷെ ഒരു ഞെട്ടലും ഉളവാക്കില്ലെന്നു മാത്രമല്ല ഇതൊക്കെ സ്ത്രീകള്‍ തന്നെ അഭിമാനത്തോടെ കൊണ്ടാടുന്ന കാഴ്ച നമുക്ക് മുന്നിലുണ്ട്. മതത്തെയും സംസ്കാരത്തെയും സം‌രക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത സ്ത്രീക്ക് മാത്രമായി ഒഴിച്ചിട്ടിരിക്കുന്ന ഒന്നാണെന്നു ഓര്‍മ്മിപ്പിക്കുന്നതാണ് അതിന്റെ ആചാരങ്ങള്‍. സ്ത്രീ മുഖം മറച്ചില്ലെങ്കില്‍ പുരുഷനു നിയന്ത്രണം പോകും എന്ന പുരുഷന്റെ കുറ്റത്തിനും ശിക്ഷ സ്ത്രീക്കാണ്, ‘മുഖം മറയ്ക്കുക‘, അടിച്ചേല്പ്പിക്കുന്നതോ മതാചാരമെന്ന നിലയില്‍, സ്ത്രീവിരുദ്ധമാണെങ്കിലും ആചാരമെന്ന നിലയില്‍ അതിനെതിരെ വരുന്ന വിമര്‍ശനങ്ങളെ മതത്തോടുള്ള വിമര്‍ശനമായും, അതുവഴി ആ മതസ്വത്വം പേറുന്നവരോടുള്ള ആക്രമണമായി ചിത്രീകരിച്ചു കൊണ്ട് അതിനെ നേരിടാന്‍ സ്ത്രീകളെ തന്നെ അണിനിരത്താന്‍ മതാധികാരങ്ങള്‍ക്കു സാധിക്കുന്നതിലൂടെ സ്ത്രീ തന്നെ ബലിയാടാക്കപ്പെടുന്നു. ഇതേ നീതിബോധമാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ അവളുടെ വസ്ത്രധാരണത്തില്‍ പഴിചാര്‍ത്തി കുറ്റവാളിയാക്കുന്നത്. പുരുഷന്റെ വൈകല്യങ്ങള്‍ക്കും, കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷ എന്നും സ്ത്രീക്ക് തന്നെ. ഈ നീതിബോധം സാധ്യമാക്കുന്നതില്‍ അടിസ്ഥാനപരമായ ജനാധിപത്യബോധത്തിന്റെ അഭാവവും, ഇതില്‍ മതം വഹിക്കുന്ന പങ്കും നിസ്സാരമല്ല.

സ്ത്രീവിരുദ്ധമായ ആചാരങ്ങള്‍

പടുവൃദ്ധന്മാരെക്കൊണ്ട് നമ്പൂതിരിയുവതികളെ കെട്ടിക്കുന്ന ആചാരമുണ്ടായിരുന്നു, വിധവകള്‍ക്ക് പുനര്‍ വിവാഹം നിഷേധിച്ചിരുന്ന ആചാരങ്ങള്‍, ‘സതി‘ യെന്ന ‘മനോഹരമായ‘ വേറൊന്ന്, മാറു മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്നത് മറ്റൊന്ന്. മുഖം മറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നതും ഇതേ മതാധികാരം തന്നെ. ചുരീധാര്‍ധാരികളായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് പ്രശ്നം വച്ചു കണ്ടുപിടിച്ച നാടാണ്. ഫീമെയില്‍ ജനിറ്റല്‍ മ്യൂട്ടിലേഷന്‍ (Female genital mutilation) മറ്റൊന്ന്‍. ഋതുമതികളായ സ്ത്രീകളുടെ കാര്യം വരുമ്പോള്‍ മതസംസ്കാരം അതിന്റെ ബീഭത്സമായ സ്ത്രീവിരുദ്ധതയുടെ അധികാര ധാര്‍ഷ്ട്യം പുറത്തെടുക്കുന്നു. അമ്പലം, പള്ളി തുടങ്ങിയ ആരാധനാലയങ്ങള്‍ പോട്ടെ, വീടുനുള്ളില്‍ തന്നെ സ്ത്രീയെ കുറ്റവാളിയാക്കുന്നതില്‍ മതാധികാരം പ്രത്യേകശ്രദ്ധയാണ് ചെലുത്തുന്നത്. അടുക്കളയില്‍ പോലും പ്രവേശിപ്പിക്കാതെ പ്രത്യേകം മുറികളിലടച്ചിടുന്ന സമ്പ്രദായം വരെയുണ്ട്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ അനിവാര്യമായും മതം പ്രത്യക്ഷമായോ പരോക്ഷമായോ കടന്നു വരുന്നുണ്ട്. അത് അങ്ങിനെയാവുകയേ തരമുള്ളൂ കാരണം “പുരുഷനാല്‍, പുരുഷനുവേണ്ടി, പുരുഷന്റെ സൃഷ്ടിയാകുന്നു മതമെന്ന അധികാരസ്ഥാപനം”. “Religion is an institution of power created by men, for men and of men”

ദി പൊളിറ്റിക്കല്‍ ഇന്ത്യന്‍ തരുന്ന ലിസ്റ്റ് ചുവടെ
http://www.thepoliticalindian.com/women-not-allowed/
മറ്റൊന്ന് http://www.foxnews.com/travel/2013/01/09/no-women-allowed-tourist-destinations-where-females-are-forbidden/

ആധുനിക ഇന്ത്യയില്‍ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റില്‍ ആര്‍. എസ്. എസ്. എന്ന സംഘടനയും പെടുന്നു. ആര്‍ എസ് എസ് എന്നാല്‍ ‘രാഷ്ട്രീയ “സ്വയം” സേവകര്‍’ എന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്. “സ്വയം” ഒന്നിനും തീരുമാനനെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലാത്തതുകൊണ്ടായിരിക്കാം അവര്‍ക്ക് അവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്, പകരമായി രൂപവല്‍ക്കരിച്ച സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനയുടെ പേര് ‘രാഷ്ട്ര സേവികാ സമിതി‘ എന്നാണ്, അതായത് ‘സ്വയം’ സേവകരല്ല. രാഷ്ട്രീയ സ്വയം സേവകരിലെ ‘സ്വയം‘ എന്ന വിശേഷണം സ്ത്രീകള്‍ക്ക് ബാധകമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

അടുക്കള മാഹാത്മ്യം.

ഋതുമതികളാകുന്ന സമയത്തൊഴികെ സ്ത്രീയുടെ തട്ടകം എന്നും അടുക്കളയായിരുന്നു. ഭര്‍ത്താവിനു വച്ചു വിളമ്പിക്കൊടുക്കുക എന്നത് ഭാര്യയുടെ പ്രാഥമിക ചുമതലകളിലൊന്നാണ്, അതൊകൊണ്ടു തന്നെ അടുക്കള എന്ന സ്ഥാപനത്തിനു അതിന്റേതായ ഭരണക്രമവും ജെണ്ടറില്‍ അധിഷ്ഠിതമായ മൂല്യങ്ങളും വന്നു ചേരുന്നുണ്ട്. ഒന്നാമതായും വീടിനുള്ളിലെ പാചകം സ്ത്രീയുടെ മാത്രം ചുമതലയാകുന്നു, അതോടൊപ്പം രുചിയുള്ള ഭക്ഷണത്തിനു ടാര്‍ഗറ്റുകളും നിര്‍മ്മിക്കപ്പെടുന്നു. ‘അമ്മയുണ്ടാക്കിയ ഭക്ഷണ‘ത്തിന്റെ രുചി ഒരു സാംസ്കാരിക ഉല്പന്നമെന്ന നിലയില്‍, അത് മരുമകളായി ഭര്‍തൃഗ്രഹത്തിലേക്ക് കടന്നുവരുന്ന സ്ത്രീയുടെ മുന്നില്‍ സാംസ്കാരികമായി അസാധ്യമായ ഒരു ടാര്‍ഗറ്റ്, അടുക്കള എന്ന സ്ഥാപനത്തിലൂടെ സെറ്റ് ചെയ്യുന്നുണ്ട്. അവിടെ അനിവാര്യമായ തോല്‍‌വിക്ക് വിധേയപ്പെടുന്ന സ്ത്രീക്കുമേല്‍ അധികാരം ഒരു കുരുക്ക് കൂടിയിടുന്നു. കുറ്റബോധങ്ങളെ സൃഷ്ഠിക്കുകയും അതുവഴി വിധേയത്തം ഉല്പാദിപ്പിക്കുകയും ചെയ്യുക എന്നത് അധികാരത്തിന്റെ രീതിയാണ്, മതാധികാരം പ്രത്യേകിച്ചും ഇതിന്റെ ഉദ്ദാഹരണമാണ്

അടുക്കളയെന്ന നാലു ചുവരുകള്‍ക്കുള്ളില്‍ സ്ത്രീയെ കുരുക്കിയിടാന്‍ പ്രാപ്തമായ മൂല്യബോധങ്ങളും കുറവല്ല. ചില കാരണവന്മാര്‍ തലേന്ന് പാചകം ചെയ്ത ഭക്ഷണം കഴിക്കില്ല, എല്ലാം ഫ്രഷ് ആയിരിക്കണമെന്നു നിര്‍ബന്ധമത്രെ! മിക്സിയിലരച്ച കൂട്ടുകള്‍ക്ക് ഇക്കൂട്ടര്‍ക്ക് രുചി കുറവാകുന്നു, അരകല്ലില്‍ അരച്ചുതന്നെ ഉണ്ടാക്കണം. സ്ത്രീയുടെ അദ്ധ്വാനഭാരം കുറയ്ക്കുന്ന യന്ത്രവല്‍‌ക്കരണത്തെയൊക്കെ ക്വാളിറ്റിയുടെ മറവില്‍ എന്നും എതിര്‍ത്ത് പോന്നിട്ടുണ്ട്. ഒരു തരം ഫ്യൂഡല്‍ നോസ്റ്റാള്‍ജിയ പാരമ്പര്യരീതിയിലുള്ള പാചകങ്ങളോട് ഇന്നും നമ്മള്‍ വച്ചു പുലര്‍ത്തുന്നുമുണ്ട്. ആധുനിക അടുക്കളയില്‍ ഇലക്ട്രിക് യന്ത്രങ്ങള്‍ കടന്നുകയറിയത് സമൂഹത്തില്‍ മൊത്തത്തില്‍ കടന്നുകൂടിയ മാറ്റങ്ങളുടെ ഭാഗമായിട്ടു വേണം കാണാന്‍

മൊബിലിറ്റിയും പാചകവും

ഒട്ടുമിക്ക പൊതു ഇടങ്ങളും സ്ത്രീക്ക് നിഷിദ്ദമായിരിക്കുമ്പോഴും, സ്വകാര്യ ഇടം എന്ന നിലയില്‍ അടുക്കള എന്ന സ്ഥാപനം ഇതില്‍ പെടുന്നില്ല എന്നിരിക്കിലും, പൊതു ഇടങ്ങളിലെ പാചകം പക്ഷെ സ്ത്രീക്ക് നിഷിദ്ദമാണ്. ഈ നിഷേധത്തിനു പാചകവുമായി ബന്ധമില്ല, മറിച്ച് ഇത് സ്ത്രീയുടെ സ്വകാര്യവല്‍ക്കരണവുമായിട്ടാണു ബന്ധപ്പെട്ടുകിടക്കുന്നത്. സ്ത്രീക്കുമേലുള്ള ഉടമസ്ഥത സൃഷ്ടിക്കുന്ന മൊബിലിറ്റിയുടെ നിഷേധമാണിവിടെ പ്രകടമാകുന്നത്. വീടു വിട്ട് പുറത്തേക്ക്, അത് സ്വന്തം വീട്ടിലേക്കാണെങ്കില്‍ പോലും അകമ്പടിയായി അമ്മായിയപ്പന്‍ അല്ലെങ്കില്‍ ഒരു ആണ്‍തുണ ഒരു പതിവ് കാഴ്ചയായിരുന്നു. സ്ത്രീ വീടിനു പുറത്ത് ജോലിക്ക് പോകുന്നത് അപമാനമായി കണ്ടിരുന്ന ഒരു മൂല്യബോധത്തില്‍ നിന്നും നാം ഭാഗികമായെങ്കിലും പുറത്തു വന്നത് ഈ അടുത്ത കാലത്താണ്. സ്ത്രീക്ക് കൈവന്ന ഈ മൊബിലിറ്റി പക്ഷെ നിലനില്പിന്റെ ഭാഗമായി വന്നതായിട്ടു വേണം മനസ്സിലാക്കാന്‍, കാരണം അത് പ്രത്യേകിച്ച് സ്ത്രീയുടെ മൊബിലിറ്റി എന്ന വിപുലമായ സ്വാതന്ത്ര്യബോധത്തിന്റെ ഭാഗമായി വന്നതല്ല, അതുകൊണ്ടു തന്നെ പുരുഷന്റെ ഉടമസ്ഥതയുടെ കാര്യത്തില്‍ സാരമായ മാറ്റമൊന്നും ഇതിനു വരുത്താനുമായിട്ടില്ല, അതുപോലെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അടുക്കളയുടെ ചുമതലകളില്‍ നിന്നും പ്രത്യേകിച്ച് ഇളവുകളൊന്നും നേടിയെടുക്കാനായിട്ടില്ല.

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്.

ഈ പച്ഛാത്തലത്തിലാണ് പൊങ്കാല ഉത്സവങ്ങളിലെ സ്ത്രീ സാന്നിദ്ധ്യവും അതില്‍ സ്ത്രീയുടെ മൊബിലിറ്റിയുടെ ഉള്‍ച്ചേരലും പരിശോധിക്കേണ്ടത്. സ്ത്രീക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള പൊതുവിടങ്ങളിലൊന്ന് അമ്പലങ്ങളാണ്. മതമെന്ന അധികാരസ്ഥാപനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും നിലനിര്‍ത്തിക്കൊണ്ട് വിധേയത്വ പ്രകടനത്തിനു മാത്രമായുള്ള നിയന്ത്രിത പൊതു ഇടങ്ങളായാണ് അമ്പലങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ മതാധികാരത്തിന്റെയും അതുവഴി സംസ്കാരത്തിന്റെയും ഭൗതികസാന്നിദ്ധ്യമായി വര്‍ത്തിക്കുന്നുണ്ട്. അത് ഡിസ്കോര്‍സില്‍ ഇടപെടുന്നത് ഈ സാംസ്കാരിക ഹെജമണിയെ പുനരുത്‌പാദിപ്പിക്കാന്‍ മാത്രമാകുന്നതിനാല്‍ അത്തരത്തിലുള്ള ഒരു ഡിസ്കോര്‍സായിട്ടാണ് പൊങ്കാല മഹാമഹങ്ങള്‍ വായിക്കപ്പെടേണ്ടത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി സൃഷ്ഠിക്കപ്പെടുന്നു എന്നു പറയപ്പെടുന്ന ഈ പൊതു ഇടങ്ങള്‍ സാംസ്കാരിക ഹെജമണിയുടെ പുനരുത്‌പാദനം മാത്രമാണ് സാധ്യമാക്കുന്നത്. അമ്പലങ്ങളില്‍ നിന്നും വേറിട്ടൊരു പൊതു ഇടം എന്ന പ്രതീതി സ്രഷ്ഠിക്കുമ്പൊഴും അവിടെയും സ്ത്രീ എന്ന ജെണ്ടറിന്റെ അംഗീകൃതമായ സാംസ്കാരിക ചുമതലയായി പാചകത്തെ പുനരുദ്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് അടുക്കളയില്‍ നിന്നും പുറത്തുള്ള ഒരു അരങ്ങിലേക്കല്ല സ്ത്രീ കടക്കുന്നത്, മറിച്ച ആ അരങ്ങിനെ അടുക്കളയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഭക്തിയുടെ പരിഹാസ്യതയും അപകടവും.

അടുക്കളയും ചുമന്നുകൊണ്ട് എന്തിനു അരങ്ങത്തു വരുന്നു എന്ന ചോദ്യത്തിനു കിട്ടുന്ന ഉത്തരങ്ങളിലൊക്കെ ഇതിനെ ഭക്തിയുമായി ബന്ധപ്പെടുത്തിക്കാണാറുണ്ട്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് പ്രാര്‍ത്ഥിക്കാനാണെന്ന ലളിതവും നിര്‍ദ്ദോഷകരവുമെന്നു തോന്നിപ്പിക്കുന്ന യുക്തികളിലെ പരിഹാസ്യത കിടക്കുന്നത് ഇത് ദൈവമെന്ന സങ്കല്പത്തെ തന്നെ പരിഹാസ്യമാക്കുന്നു എന്നിടത്താണ്. പ്രാര്‍ത്ഥന എന്ന കൈക്കൂലി കൊടുത്താല്‍ മാത്രം പ്രസാദിക്കുന്ന ദൈവം ഒരു കൈക്കൂലിക്കാരന്റെ പരിവേഷമാണ് സൃഷ്ടിക്കുന്നതെങ്കില്‍ പാടിപ്പുകഴ്ത്തലില്‍ പ്രസാദിക്കുന്ന ദൈവം കോമാളി എന്ന പരിവേഷമാണ് സൃഷ്ടിക്കുന്നത്.

ഭക്തിയെന്ന കേവലയുക്തിയിലെ പരിഹാസ്യത ഭക്തരെ ബാധിക്കാറില്ല കാരണം വിമര്‍ശനങ്ങളെ നേരിടാന്‍ അവര്‍ക്ക് ഹെജമണിയുടെ യുക്തി മാത്രമായിരിക്കും ആശ്രയം. അതിനപ്പുറം വിമര്‍ശനത്തെ മനസ്സിലാക്കണമെങ്കില്‍ പോലും വ്യക്തിയെന്ന നിലയില്‍ ബൗദ്ധികമായി വികാസം പ്രാപിക്കേണ്ടതുണ്ട്. ബൗദ്ധികമായ ഒരു പ്രയത്നവും ആവശ്യപ്പെടാത്ത ഒരു അവസ്ഥ, അഥവാ മുഴങ്ങിക്കേള്‍ക്കുന്ന ആരവങ്ങള്‍ ഹെജമണിയുടെ ആള്‍ക്കൂട്ടത്തിനു നടുവില്‍ നിലയുറപ്പിച്ചുകൊണ്ട് ഏറ്റുപാടുന്ന ഒന്ന്, ഒരു മോബ് സൃഷ്ഠിക്കുന്ന അധികാരത്തിന്റെ ഭാഗമാകുമ്പോള്‍ ലഭിക്കുന്ന ഉന്മാദോത്തമായ അവസ്ഥയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ബൗദ്ധിക അധ്വാനത്തെ അപ്രസക്തമാക്കുന്ന ഒരു അന്തരീക്ഷം അഥവാ യുക്തിയുടെ അഭാവം അടയാളപ്പെടുത്തുന്ന ഒന്ന്, ഫാസിസത്തിന്റെ കടന്നുവരവിനു ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സൃഷ്ഠിക്കുന്ന കാഴ്ച, ഒട്ടും നല്ല അനുഭവമല്ല പ്രദാനം ചെയ്യുന്നത്

ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികള്‍

പുരോഗമനാത്മകമായ ഫാസിസ്റ്റ്‌വിരുദ്ധ പ്രതിഷേധങ്ങളെയും സമരങ്ങളെയും അവ ഫസിസ്റ്റുകള്‍ക്ക് കണ്‍സോളിഡേഷനുള്ള അവസരമൊരുക്കുമെന്നും, അല്ലെങ്കില്‍ അവയൊക്കെ ‘അരാഷ്ട്രീയ’ മെന്നുമൊക്കെയുള്ള വികലവാദങ്ങളില്‍ പതിയിരിക്കുന്നത് ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികള്‍ തന്നെയാണ്.

ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ കാലിക പ്രസക്തി അവ ഫാസിസത്തിനു നേരെയുയുള്ള ചെറുത്ത് നില്പ്പിനെക്കൂടി അടയാളപ്പെടുത്തുന്നു എന്നതാണ്. ഐഡിയോളജിക്കലി ഫാസിസത്തിന്റെ സത്ത പേറുന്ന സംഘപരിവാര്‍ എന്ന പ്രസ്ഥാനത്തിന്റെ ഭരണാരോഹണം ജനാധിപത്യസമൂഹത്തെ നിരന്തരമായി ഭീതിയുടെ നിഴലില്‍ നിര്‍ത്തുമ്പോഴും അവയോടുള്ള പ്രതികരണങ്ങളെ സംശയദൃഷ്ഠിയോടുകൂടി വിലയിരുത്തപ്പെടുന്നത് ചെറുതല്ലാത്ത അശ്ലീലമായാണ് കാഴ്ചപ്പെടുന്നത്.

മംഗലാപുരം പബ് അറ്റാക്കായാലും, ഘര്‍ വാപ്പസിയായാലും, സദാചാരയുണ്ടായിസം ആയാലും, ജനാധിപത്യസമരങ്ങളെയും പ്രതിഷേധങ്ങളെയും സംഘപരിവാര്‍ നേരിടുന്നത് ഭീതിജനകമായ അന്തരീക്ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് രീതികളവലംബിച്ചു കൊണ്ടാണ്. ജനാധിപത്യപരമായ പ്രതിരോധങ്ങളുടെ സ്പേസിനെ പരിമിതപ്പെടുത്തുക എന്ന അടവ് വളരെ വിദഗ്ദമായിട്ടാണ് അത് സൃഷ്ഠിച്ചെടുക്കുന്നത്. ഈ ഭീകരതകാട്ടി പ്രതിഷേധങ്ങളെയും അവയുടെ സാധ്യതകളെയും ഇല്ലാതാക്കുമ്പോള്‍ വിജയിക്കുന്നത് സംഘപരിവാര്‍ ഫാസിസം തന്നെയാണ്.

ഫാസിസത്തിന്റെ സവിശേഷത അത് വ്യക്തികളുടെ ഏജന്‍സിയെ നിഷേധിക്കുന്നു എന്നിടത്താണ്, ഭൗതികമായ ഹിംസയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല അത്, മനുഷ്യന്റെ ബൗദ്ധികവ്യവഹാരങ്ങളെയുള്‍പ്പടെ അതിന്റെ അധികാര ഹുങ്കിനു വിധേയമാക്കിക്കോണ്ട് അഭിപ്രായ-വ്യവഹാര സ്വാതന്ത്ര്യങ്ങളെ അത് നിഷേധിക്കുന്നു. സംഘപരിവാര്‍ ഫാസിസത്തോടുള്ള സ്റ്റേറ്റിന്റെ പരോക്ഷപിന്തുണ മോഡിയുടെ അധികാരോഹണത്തോടെ മാത്രം സംജാതമായ ഒന്നല്ല. നാമമാത്രമായി സെക്കുലര്‍ ആയിരിക്കുകയും മതത്തിന്റെ ഫാസിസ്റ്റ് പ്രവണതകള്‍ക്ക് നിയമപരിരക്ഷ നല്‍കുകയും ചെയ്യുന്ന ഒരു സം‌വിധാനം, സ്റ്റേറ്റില്‍ തന്നെ അന്തര്‍ലീനമായ ഫാസിസത്തിന്റെ ദൃഷ്ടാന്തമാണ്. ‘മതവികാരം വൃണപ്പെടല്‍’ എന്ന അസഹിഷ്ണുത മതത്തിന്റെ ഫാസിസ്റ്റ് മുഖത്തെയാണ് അടയാളപ്പെടുത്തുന്നത്, ഈ ഫാസിസത്തെയാണ് സ്റ്റേറ്റ് ഗ്ലോറിഫൈ ചെയ്തുകൊണ്ട് നിയമപരിരക്ഷ നല്‍കിപോന്നിട്ടുള്ളത്. മതസ്പര്‍ദ്ധയും അതിലൂടെ സൃഷ്ടിക്കപ്പെടാനിടയുള്ള ഭീകരാന്തരീക്ഷളും തടയുക എന്നതാണിതിനു സ്റ്റേറ്റ് കണ്ടുപിടിച്ച ഫാസിസ്റ്റ് യുക്തി. ഇതുതന്നെയാണ് പ്രതിഷേധങ്ങള്‍ ഫാസിസ്റ്റ് ശക്തികളുടെ കണ്‍സോളിഡേഷനിലേക്കെത്തിക്കും എന്ന യുക്തിയും മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം കേവലയുക്തികളെ ആട്ടിന്‍ തോലിട്ട ഫാസിസ്റ്റ് യുക്തികളായി തന്നെ തിരിച്ചറിയേണ്ടതുണ്ട്.

ചുബനസമരം തുടങ്ങിയപ്പോള്‍ അതിനെതിരെ ഉയര്‍ത്തപ്പെട്ട വിമര്‍ശനങ്ങളും ഇത്തരത്തിലുള്ളതായിരുന്നു എന്നോര്‍ക്കണം. പോസ്റ്റ് മോഡേണ്‍ ഉഡായിപ്പ് ലോജിക്കുകളുമായി സ്വത്വവാദികള്‍ വരെ മുന്നോട്ട് വന്നിരുന്നു, ഇത് ടാര്‍ഗറ്റ് ചെയ്യുന്നത് മുസ്ലിങ്ങളെയാണെന്നും, ക്ലാസ് ഒളിച്ചു കടത്തുന്നു എന്നൊക്കെയായിരുന്നു അത്തരം കേവലയുക്തികളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. പമ്പ ബസ് പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ തീര്‍ത്ത വികലവാദങ്ങളും ഈ വഴിക്കു തന്നെയാണ് പോകുന്നത്.
പമ്പ ബസ് പിടിക്കല്‍ പ്രതിഷേധം വെറും സഞ്ചാരസ്വാതന്ത്യത്തിനു വേണ്ടി മാത്രമുള്ളതായി ചുരുക്കിക്കാണാനാണ് ചില കേവലയുക്തികള്‍ ശ്രമിച്ചത്, സഞ്ചാരസ്വാതന്ത്ര്യ നിരാകരണത്തിനു നിദാനമായത് അടിസ്ഥാനപരമായ സ്ത്രീവിരുദ്ധതയാണെന്നതൊന്നും ഉള്‍ക്കൊള്ളാതെ, രണ്ടും കൂട്ടിക്കുഴയ്ക്കേണ്ട വിഷയമല്ല എന്ന സ്ത്രീവിരുദ്ധ യുക്തിപോലും മുന്നോട്ടു വയ്ക്കപ്പെടുകയുണ്ടായി. ഫാസിസ്റ്റ് കണ്‍സോളിഡേഷന്‍ എന്ന ഫാസിസ്റ്റ് യുക്തിയുടെ ചുവടുപിടിച്ചായിരുന്നു ഇതും.

ഒരു സമരവും, ഒരു പ്രതിഷേധവും വിജയം മുന്നില്‍ കണ്ടുകൊണ്ട് മാത്രം രൂപപ്പെട്ടിട്ടുള്ളതല്ല എന്നാണ് ചരിത്രം നമ്മളോട് പറയുന്നത്. ഓരോ പ്രതിഷേധത്തിനും അതിന്റെ ഇമ്മീഡിയറ്റ് ഇമ്പാക്റ്റിനപ്പുറം, അത് വിജയമായാലും പരാജയമായാലും പ്രസക്തിയുണ്ട്, അത് ഒറ്റപ്പെട്ട ഒറ്റയാള്‍ പ്രതിഷേധമായാലും, സംഘടിത സമരങ്ങളായാലും, ഡിസ്കോര്‍സില്‍ അത് ഒരു സാധ്യത ഉല്‍‌പാദിപ്പിക്കുന്നുണ്ട്. പഴയ കാലത്തെ മീഡിയ തമസ്കരണങ്ങള്‍ക്ക് മുക്കിക്കളയാനും തടയാനുമാകുമായിരുന്ന അവസ്ഥയില്‍ നിന്നും വിഭിന്നമാണ് ഇന്നത്തെ സൈബര്‍-സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനരീതിയെന്ന്‍ പല സൈദ്ധാന്തികരും ഇനിയും മനസ്സിലാക്കിയിട്ടില്ല. ഡിസ്കോര്‍സില്‍ നിക്ഷേപിക്കപ്പെടുന്ന സാധ്യതകളിലെ യുക്തികളുടെ പൂര്‍ണ്ണമായ ഇല്ലാതാക്കല്‍ ഇന്ന് അത്ര എളുപ്പമുള്ള കാര്യമല്ല, സ്ത്രീപക്ഷ പുരോഗമനയുക്തികളില്‍ ഈ അടുത്ത കാലത്ത് ഉണ്ടായ വന്‍ കുതിപ്പ് മാത്രം മതി ഇത് മനസ്സിലാക്കാന്‍.

പ്രതിഷേധത്തിനുള്ള സ്പേസ്, അത് ആര്‍ക്ക്, എപ്പോള്‍ വേണമെങ്കിലും, എവിടെ വേണമെങ്കിലും ജനാധിപത്യരീതിയില്‍ നടത്താനുള്ള സാഹചര്യം ഉറപ്പുവരുത്തേണ്ടത് ജനാധിപത്യന്റെ നിലനില്‍‌പ്പിന് അത്യന്താപേക്ഷിതമാണ്. അതിനു സമയപരിമിതികളോ ഭൗതികപരിമിതികളോ നിര്‍ണ്ണയിക്കുന്ന എല്ലാ യുക്തികളെയും ചെറുത്തു തോല്‍‌പ്പിക്കുക തന്നെ വേണം, കാരണം അടിസ്ഥാനപരമായി ഇത്തരം യുക്തികള്‍ സഹായിക്കുന്നത് ഫാസിസത്തെ തന്നെയാണ്. വിട്ടുകൊടുക്കപ്പെടുന്ന ഓരോ സ്പേസും ജനാധിപത്യത്തില്‍ നിന്നാണ് കവര്‍ന്നെടുക്കപ്പെടുന്നത്, അത് ആരു പ്രതിഷേധിക്കുന്നു എന്നതിനെ നോക്കി നിര്‍ണ്ണയിക്കപ്പെടേണ്ട ഒന്നല്ല. പ്രതിഷേധങ്ങളെ തോല്‍‌വിയുടെയും വിജയത്തിന്റെയും അടിസ്ഥാനത്തിലുമല്ല അളക്കേണ്ടത്, ഡിസ്കോര്‍സില്‍ അതിന്റെ രേഖപ്പെടുത്തല്‍ തന്നെയാണ് അതിന്റെ കര്‍ത്തവ്യവും. അടവ് നയങ്ങളൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രൂപപ്പെടുത്തി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത നിലനില്‍‌ക്കുമ്പോഴും അത് ഫാസിസത്തിനു പച്ചക്കൊടി കാട്ടിക്കൊണ്ടാകരുത്. ഫാസിസത്തോടുള്ള ചെറുത്ത് നില്പ് തുടങ്ങേണ്ടതും തുടരേണ്ടതും ഇത്തരം ഫാസിസ്റ്റ് യുക്തികളെ താങ്ങി നിര്‍ത്തുന്ന നിയമപരിരക്ഷകളെ ചോദ്യം ചെയ്തുകൊണ്ടു തന്നെയാവണം.

ചുംബന സമരം – ക്ലാസും (ഫാസിസ്റ്റ്) രാഷ്ട്രീയവും

ചുംബനസമരം അഥവാ സദാചാരപോലീസിംഗിനെതിരേയുള്ള പ്രതിഷേധ സമരത്തോടുള്ള ദീപക് ശങ്കരനാരായണന്റെ അഴിമുഖത്തില്‍ എഴുതിയ നിരീക്ഷണങ്ങളോടുള്ള പ്രതികരണമാണിത്. കമന്റായി എഴുതി വന്നപ്പോള്‍ ഈ പരുവത്തിലായി….

ദീപക്കിന്റെ ലേഖനം – സദാചാരത്തിന്റെ രാഷ്ട്രീയവും ചുംബനത്തിന്റെ (അ)രാഷ്ട്രീയതയും.

ദീപകിന്റെ കുറിപ്പിലെ യുക്തികളെക്കാളും പ്രശ്നമുള്ളത് അതിന്റെ ടൈമിംഗിലാണ്. ഏതൊരഭിപ്രായ പ്രകടനത്തിനും അതിന്റെ ഒബ്ജക്റ്റിവിറ്റിക്കപ്പുറം ടൈമിംഗിനും പ്രസക്തിയുണ്ട്. സദാചാര പോലീസിംഗ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, പക്ഷെ വര്‍ദ്ധിച്ചു വരുന്ന ഫാസിസ്റ്റ് മേല്‍നോട്ടങ്ങള്‍ക്കും അക്രമത്തിനും ഒരു സ്റ്റേറ്റ് മെഷിനറിയുടെ പിന്‍‌ബലം മോഡിയുടെ അരങ്ങേറ്റത്തോടെ സംജാതമായിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വര്‍ദ്ധിച്ച പ്രസക്തിയുണ്ട്. ഫാസിസം കൊങ്ങയ്ക്ക് പിടിക്കുമ്പോള്‍ അതിന്റെ മുരള്‍ച്ചയുടെ തരംഗദൈര്‍ഖ്യത്തെപ്പറ്റി സൈദ്ധാന്തിക്കുന്നതില്‍ ഒരു അശ്ലീലം ചുവയ്ക്കുന്നുണ്ടെന്നു പറയാതെ വയ്യ.

1. ചുംബനം, പുരോഗമന രാഷ്ട്രീയം, നവ ലിബറിലിസം..

ഫ്യൂഡല്‍ മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ടാണ് നവോത്ഥാനപ്രസ്ഥാനങ്ങളും അവയുടെ സംഭാവനകളും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്, അതിനു പുരോഗമനപരമായ ഒരു തുടര്‍ച്ചയുടെ തലമുണ്ട്. വര്‍ഗ്ഗ, രാഷ്ട്ര, സ്വത്വ വിഭാഗീകരണങ്ങള്‍ക്കപ്പുറമാണ് ആ തുടര്‍ച്ചയുടെ ചക്രമുരുളുന്നത്. ഈ തുടര്‍ച്ചയുടെ ചരിത്രത്തിന്റെ, പുരോഗമാത്മകതയാണതിന്റെ രാഷ്ട്രീയവും എന്ന തിരിച്ചറിവില്‍ നിന്നാണ് നമ്മള്‍ ഓരോ ചലനങ്ങളേയും അളക്കേണ്ടത്, അതിലെ പുരോഗമനദര്‍ശനങ്ങളെയും റിഗ്രസ്സീവായ ചലനങ്ങളെയും രാഷ്ട്രീയമായിത്തന്നെ വേര്‍തിരിച്ചു കാണേണ്ടത് ഈ തുടര്‍ച്ചയുടെ പച്ഛാത്തലത്തിലാണ്.

ഒരു ചുംബനം അല്ലെങ്കില്‍ സ്പര്‍ശം കൊണ്ട് അശുദ്ധയാക്കപ്പെടുന്നവളാണ് സ്ത്രീ, അല്ലെങ്കില്‍ അവളുടെ ശരീരത്തിന്മേലുള്ള സ്പര്‍ശങ്ങള്‍ക്ക് തന്നെ അവകാശികളുണ്ട് എന്ന പുരുഷമേധാവിത്ത ഫ്യൂഡല്‍ കാഴചപ്പാടില്‍ ഒരു പാസ്സിവായ വസ്തുവിന്റെ സ്ഥാനമാണ് സ്ത്രീക്കുള്ളത്, ഉടമസ്ഥതില്‍ വയ്ക്കാനും (നെറുകയില്‍ സിന്ദൂരക്കുറി), ഉപയോഗിക്കാനും സം‌രക്ഷിക്കാനുമൊക്കെ ആയിട്ടുള്ള പാസ്സീവായ ഏജന്‍സി ഇല്ലാത്ത വെറും വസ്തു. ഈ സങ്കല്‍‌പ്പത്തെയാണ് ആക്റ്റീവായ ഒരു സ്ത്രീ തകിടം മറിക്കുന്നത്. ഒരു പുരുഷനെ ചുംബിച്ചതുകൊണ്ടോ (പുരുഷനാല്‍ ചുംബിക്കപ്പെട്ടതുകൊണ്ടോ) അതുപോലെ സ്പര്‍ശിച്ചതുകൊണ്ടോ അശുദ്ധയാകാന്‍ വിസമ്മതിക്കുന്ന, സ്വതന്ത്രമായ പ്രവര്‍ത്തികളിലേര്‍പ്പെടുന്ന ഏജന്‍സിയുള്ള സ്ത്രീ തകരാറിലാക്കുന്നത് ഈ സിസ്റ്റത്തെയാണ്. സംസ്കാരം തകര്‍ന്നേ എന്നു നിലവിളിച്ചുകൊണ്ട് സദാചാര ഗുണ്ടായിസം അരങ്ങേറുന്നതും സ്വാഭാവികം. സദാചാരം വാളോങ്ങുന്നത് സ്ത്രീയുടെ ഏജന്‍സിക്കു നേരെയാണ്, അതു തന്നെയാണ് സദാചാരത്തിന്റെ രാഷ്ട്രീയവും.

പരസ്യമായി ചുംബനമുള്‍പ്പടെയുള്ള ആക്റ്റീവായ പ്രവര്‍ത്തികളില്‍ പുരോഗമനാത്മകത വരുന്നത് പാസീവായ ഏജന്‍സിയില്ലാത്ത അവസ്ഥയില്‍ നിന്നും പുരുഷനു തുല്യമായ, സ്വാതന്ത്ര്യം സ്വയം കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് സ്ത്രീ എത്തുന്നു എന്നിടത്താണ്. നിലവിലുള്ള ഫ്യൂഡല്‍ കാഴ്ചപ്പാടില്‍ നിന്നും പുരോഗമനപരമായ മുന്നോട്ടു പോക്കിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്തു തന്നെയാകട്ടെ, അത് നവ ലിബറല്‍ ചുറ്റുപാടുകളാണെങ്കില്‍ തന്നെയും അതില്‍ പരിഭവപ്പെടാനോ ആവലാതിപ്പെടാനോ ഒന്നുമില്ല, കാരണം ഈ പുരോഗമനാത്മകത നവ ലിബറലിസത്തിന്റെ എക്ലൂസിവ് പ്രോപ്പര്‍ട്ടിയായി സമ്മതിച്ചു കൊടുക്കേണ്ടതായ ഒന്നല്ല, മാത്രമല്ല ഇത്തരം തുടര്‍ച്ചകളെ നവ ലിബറല്‍ മൂല്യങ്ങളെന്ന ക്ലീഷെകളില്‍കൊണ്ടു കെട്ടുന്ന ഉപരിപ്ലവകരമായ കാഴ്ചപ്പാടുകളെ തിരിച്ചറിയുകയും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂഡല്‍ യുക്തികളെ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റൊന്ന്, ഈ പുരോഗമനപരതയുടെ തുടര്‍ച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഏറ്റവും താഴേക്കിടയിലുള്ള അധകൃത വര്‍ഗ്ഗങ്ങളുമായിരിക്കും, കാരണം പരാശ്രിതത്വം പേറുന്ന വിഭാഗങ്ങളെന്ന നിലയില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്നതും അവര്‍ തന്നെയാണ്, കുറച്ചുകൂടി സൂക്ഷമമായിപ്പറഞ്ഞാല്‍ അതിനുള്ളിലെ സ്ത്രീകളും. തകരുന്നത് ഫ്യൂഡല്‍ മൂല്യങ്ങളാകുമ്പോള്‍ അതിന്റെ ഗുണം അധകൃത വര്‍ഗ്ഗങ്ങള്‍ക്കുകൂടിയാകും ആശ്വാസം പകരുക.

2. പ്രതിഷേധങ്ങളും ക്ലാസും (വര്‍ഗ്ഗവും)

ദീപക് ചൂണ്ടിക്കാട്ടിയ മോറല്‍ പോലീസിങ്ങിലെ വര്‍ഗ്ഗീകരണത്തോടു യോജിപ്പുള്ള ഭാഗം ഇതരങ്ങേറുന്ന ഭൗതിക ഇടങ്ങള്‍ ഗ്രാമങ്ങളും അവിടുത്തെ ഇരകള്‍ ഈ അധകൃത വര്‍ഗ്ഗവുമാണെന്നതിനോടാണ്, എന്നാല്‍ ഇതില്‍ ഇസ്ലാമിക്/ ഹൈന്ദവ ഫണ്ടമെന്റെലിസ്റ്റുകളുടെ പങ്ക് ഭിന്നമായി അടയാളപ്പെടുത്തിയതിനോട് യോജിപ്പില്ല. ഒന്നാമതായി ഭൗതിക ഇടങ്ങളെന്ന നിലയില്‍ ഗ്രാമങ്ങളില്‍ ഫ്യൂഡലിസ്റ്റ് മൂല്യങ്ങള്‍ നിലനിര്‍ത്തപ്പെടുന്നത് പരാശ്രിതക്കൂട്ടങ്ങളില്‍ സ്വാഭാവികമായും രൂപപ്പെടുന്ന കമ്യൂണിറ്റി മെന്റാലിറ്റിയിലൂടെയാണ്. നിലനില്പിന്റെ ഭാഗമായി പരിഗണിക്കേണ്ടതാണെങ്കിലും ഈ ഗോത്രപരതയുടെ പരിണിതി പ്രത്യക്ഷമായ ഒരു പോലീസിങ്ങിന്റെ നിര്‍മ്മിതിയിലായിരിക്കുമെന്നത് പല ഗോത്രപഠനങ്ങളില്‍ നിന്നും നിരീക്ഷിക്കാവുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ മോറല്‍ പോലീസിംഗ് എന്നത് ഗോത്രപരതയുടെ സവിശേഷതകളിലൊന്നായിട്ടാണു മനസ്സിലാക്കേണ്ടത്, അതില്‍ ഹൈന്ദവ/ഇസ്ലാമിക വേര്‍തിരിവുകള്‍ക്ക് പ്രത്യേകിച്ചു സ്ഥാനമില്ല, തുടങ്ങി വച്ചത് ഇതിലേതെങ്കിലും ഒരു കൂട്ടരാണെന്നു പറയുന്നതിലും യുക്തിയില്ല.

നേരെ മറിച്ച് മിഡില്‍-അപ്പര്‍ മിഡില്‍ ക്ലാസുകളുടെ ഭൗതിക ഇടങ്ങള്‍ തന്നെ വ്യത്യസ്തമാണ്, മാത്രവുമല്ല അവിടങ്ങളില്‍ താരതമ്യേനെ പരാശ്രയ വിധേയമായ ഒരു ഗോത്രപരത പ്രത്യക്ഷമായി അസാധ്യവുമാണ് കാരണം ഇവിടെ പരാശ്രിതത്വം തന്നെയാണ് വലിയ ഒരു അളവുവരെ ഇല്ലാതായിട്ടുള്ളത്. ഈ പരാശ്രിതത്വത്തിന്റെ അഭാവം (മൊത്തത്തിലുള്ള അഭാവമല്ല) സൃഷ്ടിക്കുന്ന സ്വാതന്ത്ര്യം തന്നെയാകണം ഗ്രാമങ്ങളില്‍ നിന്നും ഭൗതികമായ ഒരു പറിച്ചു നടലിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഗ്രാമ ഇതര ഇടങ്ങളില്‍ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ക്കുള്ള ആവിഷ്കാരം സാധ്യമാക്കുന്നത് അവിടങ്ങളില്‍ പ്രത്യക്ഷമായി ഇല്ലാത്ത കമ്യൂണിറ്റി മെന്റാലിറ്റിയും അതിനോടനുബന്ധമായി വരുന്ന പോലീസിംഗുമാണ്. മറ്റു പല രീതികളില്‍ ലൂസായിട്ടുള്ള കമ്യൂണിറ്റികള്‍ രൂപപ്പെടുമെങ്കിലും അതിനു ഗ്രാമങ്ങളിലെ പരാശ്രയ സ്വാഭാവത്തില്‍ നിന്നും വരുന്ന തരത്തിലുള്ള പോലീസിങ്ങിനെ ഉല്പാദിപ്പിക്കാനാകില്ല. അതുകൊണ്ടു തന്നെ അത്തരം പോലീസിങ്ങിനെ ചെറുക്കുക എന്നതായിരിക്കും ഇവിടങ്ങളിലെ സ്വാഭാവികമായ പ്രതികരണം. ഗോത്രപരതയുടെ ഭാഗമായ മൂല്യങ്ങള്‍ ഇവിടെ ഒരു പരിധിവരെ നിലനിര്‍ത്തിപ്പോരുന്നത് വര്‍ഗ്ഗത്തെയും, ഭൗതിക ഇടങ്ങളെയും മറികടക്കുകയും ചെയ്യുന്ന ഒന്നുകൊണ്ടായിരിക്കും. ഇവിടെയാണ് മതം പ്രസക്തിയാര്‍ജ്ജിക്കുന്നത്. സംഘപരിവാറിന്റെ പോലീസിംഗിന്റെ മാര്‍ഗ്ഗങ്ങളായി സ്വാഭാവികമായും മതവും ദേശീയതയുമൊക്കെ കടന്നു വരുന്നതും. സംഘപരിവാറിനെ, ഫ്യൂഡല്‍ മൂല്യങ്ങളുടെ സം‌രക്ഷകര്‍ എന്ന നിലയില്‍ അധികാരം കൈയ്യാളുന്ന ഒരു ഗോത്രവര്‍ഗ്ഗമായാണു മനസ്സിലാക്കേണ്ടത്, അവരുടെ ഗോത്രപരതയുടെ വ്യാപന മേഘലകളായി അവര്‍ കാണുന്നത് ഈ ഗ്രാമ ഇതര ഇടങ്ങളെയാണ്. വര്‍ഗ്ഗങ്ങളെ മറികടന്നു തങ്ങളുടെ പോലീസിംഗിനെ വ്യാപിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നായിട്ടാണ് മതവും സംസ്കാരവും ഇവിടെ ഇവര്‍ക്ക് തുണയാകുന്നത്.

ക്യാപ്പിറ്റലിസത്തില്‍ നവ ലിബറലിസത്തിന്റെ പ്രേരകങ്ങള്‍ സാമ്പത്തികമാണെന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായ പരാശ്രിതത്വമില്ലായ്മ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകളാണു തുറന്നിടുന്നത്. ആ സ്വാതന്ത്യത്തിന്റെ അനുശീലനത്തില്‍ നിരുത്തരവാദപരമായതും അല്ലാത്തതുമായ പോരായ്മകളുമുണ്ടാകുന്നതുകൊണ്ടു മാത്രം ഈ ഉല്‍‌പാദിക്കപ്പെട്ട സ്വാതന്ത്ര്യത്തിനു പ്രസക്തിയില്ലാതാകുന്നില്ല. ഇത് നേരത്തെ സൂചിപ്പിച്ച നവോത്ഥാനമുള്‍പ്പടെയുള്ള പുരോഗമനാത്മകതയുടെ തുടര്‍ച്ചയുടെ ഭാഗമായി തിരിച്ചറിയേണ്ടതുമാണ്. ഗോത്ര വര്‍ഗ്ഗ മൂല്യങ്ങളെ ചവിട്ടി മെതിച്ചു കൊണ്ടുള്ള മുന്നോട്ട് പോക്ക് ആ മൂല്യങ്ങളുടെ തകര്‍ച്ചയിലേക്കും അതിന്റെ ഇമ്പാക്റ്റ് അധകൃത വര്‍ഗ്ഗങ്ങളിലേക്കും എത്തിച്ചേരുന്നതില്‍ കാലതാമസമുണ്ടാകുമെങ്കിലും അനിവാര്യമാണ്. സംഘപരിവാറിനെ വിളറി പിടിപ്പിക്കുന്നതും ഇതു തന്നെയാണ്.

3. സദാചാരവിരുദ്ധ സമരങ്ങളെ ക്ലാസുമായി കൂട്ടിക്കെട്ടുന്നതിലെ രാഷ്ട്രീയം.

പരസ്യമായ ചുംബനത്തിനുള്ള സ്വാതന്ത്ര്യവും അതിനുവേണ്ടിയുള്ള സദാചാരവിരുദ്ധ സമരങ്ങളെ ക്ലാസുമായി കൂട്ടിക്കെട്ടുന്ന ദീപക്കിന്റെ യുക്തിയോടും യോജിക്കുന്നില്ല. ദീപക് പറയുന്നത്

a.”പക്ഷേ ആദ്യമായിട്ടാണ് കേരളത്തില്‍ സംഘടിതമായ മോറല്‍ പൊലീസിങ്ങ് അപ്പര്‍ മിഡില്‍-അപ്പര്‍ ക്ലാസ് ടാര്‍ഗെറ്റ് വച്ച് യുവമോര്‍ച്ചക്കാര്‍ നടപ്പിലാക്കിയത്. ഡല്‍ഹി ബലാത്സംഗത്തിനെതിരെ നടന്ന വ്യാപകപ്രതിഷേധം പോലെത്തന്നെ ഇതിലും ഒരു ക്ലാസ് താദാത്മ്യത്തിന്റെ എലമെന്റുണ്ട്”

b. “മോറല്‍ പൊലീസിങ്ങ് കേരളത്തില്‍ തിര്‍ച്ചയായും ഒരു ക്ലാസ് ഇഷ്യൂ അല്ല, പക്ഷേ ക്ലാസിനെ തൊടുമ്പോള്‍, അപ്പോള്‍ മാത്രം, ട്രിഗര്‍ ചെയ്യപ്പെടുന്ന വ്യാപകപ്രതിഷേധങ്ങളില്‍ തീര്‍ച്ചയായും ക്ലാസുണ്ട്.”

c. ” രാഷ്ട്രീയം:- പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായിരിക്കെത്തന്നെ വര്‍ഗ്ഗപരതയെ ഒളിക്കുക വഴി അരാഷ്ട്രീയത പേറുന്നതാണ് ചുംബനസമരം.”

ഒരു മധ്യവര്‍ഗ്ഗ പ്രതികരണമായതു കൊണ്ട് തീര്‍ച്ചയായും അതില്‍ ക്ലാസുണ്ടാകും, അത് ദീപക് തന്നെ തിരിച്ചറിഞ്ഞ പോലെ ഇഷ്യുവിന്റെ ക്ലാസ് സ്വഭാവമല്ല, മറിച്ച് പ്രതികരിക്കുന്ന ആളുകള്‍ ആ ക്ലാസിലുള്ള ആളുകളായതുകൊണ്ടു മാത്രമാണ്. ഇവിടെ മനസ്സിലാക്കേണ്ടത് പുരോഗമനത്തിന്റെ മാനങ്ങളില്‍ മുന്നേറ്റം വരുന്നത് ആ സ്വാതന്ത്ര്യത്തിനു വികസിക്കാനുള്ള ഇടങ്ങളുള്ളിടത്താണ്, നേരത്തെ സൂചിപ്പിച്ചതു പോലെ അതിനുള്ള ഇടങ്ങളില്ലാത്തിടത്ത് അത്തരം മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കാനാകില്ല. അതുകൊണ്ടു തന്നെ ഇവിടെ ക്ലാസ് എന്നത് ഒരു കണ്‍സേണേ ആകേണ്ട കാര്യമില്ല. ഇവിടെ ക്ലാസുണ്ട് എന്ന നിരീക്ഷണം, സോ വാട്ട്? എന്ന ഒറ്റ് ചോദ്യത്തില്‍ തകര്‍ന്നു പോകുന്ന യുക്തിയേ ഈ ക്ലാസ് കണ്‍‌സേണിനുള്ളൂ, കാരണം ഈ പ്രതികരണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പുരോഗനമാത്മകയ്ക്ക് ക്ലാസുമായി ബന്ധമില്ല. ഇഷ്യുവിനെ അവഗണിച്ചിട്ട് ഇഷ്യു മുന്നോട്ടു വച്ച ആളിനെ ആധാരമാക്കുന്നത് ലോജിക്കല്‍ ഫാലസിയാണ്, അത് നീ മിശ്രവിവാഹം കഴിച്ചിട്ടു മതി മിശ്രവിവാഹത്തിനു വേണ്ടി സംസാരിക്കുന്നത് എന്നു പറയുന്ന ഫാലസിയുടെ മറ്റൊരു വേര്‍ഷനാണ്. മറ്റൊരു അപകടമുള്ളത്, മധ്യവര്‍ഗ്ഗത്തില്‍ നിന്നും ട്രിഗര്‍ ചെയ്യപ്പെടാവുന്ന എല്ലാ പ്രതിഷേധങ്ങളെയും ഇത്തരത്തില്‍ കുറച്ചുകാണാനുള്ള സാധ്യത ഇത്തരം അനാലിസിസുകളില്‍ ഉണ്ടെന്നതാണ്

4. അരാഷ്ട്രീയത, ആം ആദ്മി, സംഘ പരിവാര്‍

ദീപക് പറയുന്നു.

“വീണ്ടും ഡല്‍ഹി റേപ്പെടുക്കുക – ഇന്ത്യമുഴുവന്‍ മെഴുകുതിരി കത്തിച്ചുണ്ടാക്കിയ മൂവ്‌മെന്റ് രാഷ്ട്രീയമായ ദിശാബോധത്തിന്റെ അഭാവത്തില്‍ ആദ്യം ആം ആദ്മിയിലേക്കും പിന്നീട് ഫലത്തില്‍ സംഘപരിവാറിലേക്കും ലയിച്ചു”

ആം ആദ്മി പാര്‍ട്ടിയുടെ സദാചാരഗുണ്ടായിസം ഡല്‍ഹി നിവാസികള്‍ക്ക് പരിചിതമാണ്, അവര്‍ അതില്‍ പങ്കാളികളുമാണ്,. കറുത്ത വര്‍ഗ്ഗക്കാരെ സദാചാരം പഠിപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങിയത് ആം ആദ്മിക്കാര്‍ തന്നെയായിരുന്നല്ലോ അവരെന്നും പുരുഷാധിപത്യത്തിന്റെ കൂടെയാണ് നിലയുറപ്പിച്ചു പോന്നിട്ടുള്ളത്. ആം ആദ്മിയായി സ്വയം ഐഡന്റിഫൈ ചെയ്യുന്ന ഓരോ വ്യക്തിയുടെയും പ്രത്യയശാസ്ത്ര അടിത്തറ പുരുഷാധിപത്യ യാഥാസ്ഥിതികതയുടേതായിരിക്കും, കാരണം സമൂഹം അഥവാ പരിഷ്കൃതനല്ലാത്ത മനുഷ്യന്‍ അഥവാ ആം ആദ്മി, അതാണ്.

ലോകത്തെവിടെയും ഈ അപരിഷ്കൃത ആം ആദ്മി പുരോഗമന ആശയങ്ങളുടെ കൂടെ നിലയുറപ്പിച്ചതായി ചരിത്രമില്ല. അവന്റെ കൂടപ്പിറപ്പായ മൊറാലിറ്റി മാത്രമേ അവന് മനസ്സിലാകൂ. ഒബ്ജക്റ്റിവിറ്റി അവനു ചെകുത്താന്റെ സന്തതിയായിരിക്കും. അതുകൊണ്ടാണ് കറുത്തവന്റെ മൊറാലിറ്റി അവനു ചെകുത്താനു തുല്യമായി അനുഭവപ്പെടുന്നത്. എന്തിന്, സാമ്പത്തിക അഴിമതി പോലും അവന് മനസ്സിലാകണമെങ്കില്‍ അത് മൊറാലിറ്റിയുടെ ഭാഷയില്‍ അവതരിപ്പിക്കപ്പെടണം. അഴിമതിക്കെതിരെ അവന്‍ തെരുവിലിറങ്ങിയത് ഇതേ മൊറാലിറ്റിയുടെ ഗാന്ധിയന്‍-അണ്ണാ ഹസ്സാരെ ഭാഷയില്‍ ഗര്‍ജ്ജിച്ചുകൊണ്ടായിരുന്നു. അതായത് സാമ്പത്തിക അഴിമതിയെ ഒരു മോറല്‍ ഇഷ്യുവായി കാണാനായതുകൊണ്ടു മാത്രമാണ് അവനു പ്രതികരിക്കാനായത്, ഒരു കണക്കിനു സദാചാരവാദ സമരം തന്നെയായിരുന്നു അവരുടെ അഴിമതിവിരുദ്ധ സമരം.

എന്നാല്‍ ഡല്‍ഹിയില്‍ നടന്ന ബലാത്സംഗങ്ങളുടെ പച്ഛാത്തലത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഈ മൊറാലിറ്റിയെ മറികടക്കാനായതാണ് അതിന്റെ പ്രസക്തി. മൊറാലിറ്റിയെ ഉയര്‍ത്തിക്കാട്ടുന്നതിനു പകരം അവയെ നിരാകരിക്കുകയും, അതിലുപരി യാഥാസ്ഥിതികപുരുഷാധിപത്യ മൂല്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് അതിനു വളരാനായി എന്നിടത്താണ് അതിന്റെ വിജയം (ഇതിനെ ഒരു മോറല്‍ ഇഷ്യു മാത്രമായി കണ്ട നല്ലൊരു വിഭാഗവുമുണ്ടായിരുന്നു എന്നതും വിസ്മരിക്കുന്നില്ല). സൈബര്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ഫെമിനിസ്റ്റ് ഡിസ്കോര്‍സിന്റെ ഒരു വന്‍ കുതിച്ചു ചാട്ടം തന്നെ സംഭവിച്ചതും ഫെമിനിസ്റ്റുകള്‍ എന്നു സ്വയം ഐഡന്റിഫൈ ചെയ്യാന്‍ വിസമ്മതിച്ചിരുന്ന ഒരു ഘട്ടത്തെ മറികടക്കാനായി എന്നതും ഈ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കേറ്റ വന്‍ തിരിച്ചടിയാണ്.

ഇവിടെയാണ് ദീപക്കിന്റെ നിരീക്ഷണത്തിലെ പോരായ്മ കിടക്കുന്നത്. കേജ്റിവാള്‍ നയിച്ച ആം ആദ്മി മുന്നേറ്റത്തിലെ സദാചാര മനോഭാവം മോഡിക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ വിജയിച്ചുവെങ്കില്‍, ഡല്‍ഹി ബലാത്സംഗ പ്രതിഷേധങ്ങള്‍ക്ക് മോഡി വിരുദ്ധവും പുരുഷാധിപത്യവിരുദ്ധവുമായ ഒരു ഡിസ്കോര്‍സിനെ നിലനിര്‍ത്താനായി എന്നത് ദീര്‍ഘകാല ദൃഷ്ടിയില്‍ പുരോഗമനപരമായ ഒന്നു തന്നെയാണ്, അതിന്റെ തുടര്‍ച്ചയായിട്ടാണ് ചുംബന-സദാചാരവിരുദ്ധ സമരത്തെ കാണേണ്ടതും. ഇതിനു തെളിവാണ് ഈ സമരത്തിനെ എതിര്‍ത്ത ഹൈന്ദവ/ഇസ്ലാമിക സദാചാരഗുണ്ടകളുടെ ഐക്യപ്പെടല്‍. ഇതൊരു പ്രത്യയശാസ്ത്രപരമായ ഐക്യപ്പെടല്‍ കൂടിയാണെന്നു വ്യക്തമാകുന്നതോടെ ഫാസിസത്തിന്റെ സ്വഭാവം കൂടുതല്‍ തെളിമയോടുകൂടി കാഴ്ചപ്പെടുകയാണിവിടെ. നരേന്ദ്രമോഡി പിന്‍‌പറ്റുന്നതും ഇതേ ഫാസിസ്റ്റ് പ്രത്യശാസ്ത്രമാണെന്ന സത്യത്തെ അധികം നാള്‍ ഒളിച്ചു വയ്ക്കാന്‍ കഴിയില്ല എന്നതു തന്നെയാണിതിന്റെ രാഷ്ട്രീയ സാധ്യത.

5. പ്രയോറിറ്റികളുടെ രാഷ്ട്രീയം.
ദീപക്കിന്റെ മറ്റൊരു നിരീക്ഷണം പ്രയോറിറ്റികളുടേതാണ്. കേരളത്തിലെ മോറല്‍ പോലീസിംഗ് പരമ്പരകളെ കണക്കിലെടുത്താല്‍ താരതമ്യേനെ നിസ്സാരപ്പെട്ട ഒന്നിനു കിട്ടുന്ന പ്രതികരണം, ഇത് മറ്റു പലരും ചൂണ്ടിക്കാട്ടിയതു പോലെ, സ്ത്രീകള്‍ക്ക് ഇതിലും വലിയ ഇഷ്യുകളുണ്ടെന്നും ചുംബനമല്ല പ്രയോറിറ്റിയെന്നതുമായ വാദങ്ങളുമായി കൂട്ടി വായിക്കാവുന്നതാണ്. ഈ താരതമ്യങ്ങള്‍ക്ക് ഇവടെ പ്രസക്തിയില്ല കാരണം ഇവിടെ നമ്മള്‍ പല ചോയ്സുകള്‍ മുന്നില്‍ വച്ചിട്ട് അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ടത് തെരഞ്ഞെടുക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്, അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ മാത്രമേ പ്രയോറിറ്റികള്‍ അപ്ലൈ ചെയ്യാനാകൂ. ഇവിടെ ഒരു സംഭവം ട്രിഗര്‍ ചെയ്ത് ഒരു ഇഷ്യു, അതിലൂടെ പത്തിവിടര്‍ത്തിയ ഫാസിസവും അതിനെതിരേയുള്ള പ്രതിരോധ സമരവും വിഷയമാകുന്നിടത്ത് പ്രയോറിറ്റികളുടെ താരതമ്യ പഠനത്തിനു പ്രസക്തിയില്ലെന്നു മാത്രമല്ല അത് ഒരു ഡിസ്ട്രാക്ഷനുമാണ്.

ദീപക് ഉന്നയിക്കുന്ന വാദങ്ങളോട് യോജിപ്പും വിയോജിപ്പുമുണ്ട്, അത് പല തലങ്ങളിലാണെന്നു മാത്രം…

നിരീശ്വരവാദം എന്തുകൊണ്ട് ലൗഡാകേണ്ടതുണ്ട് ?

നിരീശ്വരവാദം എന്തുകൊണ്ട് ലൗഡാകേണ്ടതുണ്ട് ?

http://malayal.am/node/14758

ദൈവമുണ്ടോ ഇല്ലയോ എന്ന ചർച്ചയുടെ അപ്രസക്തി.
ദൈവമെന്ന ആശയം മുന്നോട്ടുവച്ചവർക്ക് അതിനെ പിന്താങ്ങുന്ന ഒരു തെളിവും ഇന്നേവരെ കൊണ്ടുവരാനായിട്ടില്ല എന്നിടത്ത്  ഒടുങ്ങേണ്ടതാണു ആ ആശയവും അതിനെപ്പറ്റിയുള്ള ചർച്ചകളും. എന്നാൽ മതമെന്ന അധികാരസ്ഥാപനത്തിന്റെ ബലത്തിൽ ദൈവമെന്ന ആശയം ഇന്നും നിലനിന്നു പോരുന്നു. ഈ ആശയത്തിന്റെ പരിഹാസ്യത മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ലെന്നിരിക്കലും  ദൈവമുണ്ടോ ഇല്ലയോ എന്ന ഒരു ചർച്ച അർത്ഥശൂന്യമാകുന്നതിനാലും, അതിലേക്കോ അതിന്റെ വിശദാംശങ്ങളിലേക്കോ കടക്കുന്നില്ല.

ദൈവവിശ്വാസത്തിന്റെ അപകടം.
ദൈവവിശ്വാസം കൊണ്ടുള്ള അപകടം മനസ്സിലാക്കാന്‍ ആദ്യം ദൈവസങ്കല്പം എങ്ങിനെ ഉണ്ടായി എന്നു തിരിച്ചറിയണം.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുമ്പോഴൊക്കെ, “അറിയില്ല, അന്വേഷിച്ചുകൊണ്ടിരിക്കണം“ എന്നതിനു പകരം ഒരു നുണ കൊണ്ടു ‘അറിയല്ല’ എന്ന അവസ്ഥയെ ‘അറിയാം’ എന്നാക്കുക വഴി, ‘അറിയില്ല’ എന്ന അവസ്ഥ നല്‍കുന്ന ഭീഷണിയെ മറികടക്കാന്‍ മനുഷ്യനു കഴിഞ്ഞിട്ടുണ്ട്. ആ നുണയാണു ദൈവസങ്കല്പത്തിന്റെ കാതൽ.

ദൈവവിശ്വാസം പലരും ധരിച്ചു വച്ചിരിക്കുന്നതുപോലെ നിസ്സാരപ്പെട്ടതും വ്യക്തിപരവുമായ ഒന്നല്ല. ഒരു വ്യക്തിക്ക് തന്റെ അന്വേഷണബുദ്ധിയുടെ പരാജയം സമ്മതിച്ചു കൊണ്ട്’ ദൈവവിശ്വാസിയാകാനുള്ള അവകാശം ജനാധിപത്യത്തിന്റെ നിലനില്പിനു ആവശ്യമാകുമ്പോഴും,  ഈ പരാജയം മറ്റുള്ളവർ കൂടി അനുകരിക്കാൻ നിർബന്ധിക്കപ്പെടുന്നിടത്ത് ഇതിനു ഒരാളുടെ വ്യക്തിപരതയ്ക്കപ്പുറം സാമൂഹികമായ മാനങ്ങൾ കൈവരുന്നു.. ഒരു വ്യക്തിയുടേതുമാത്രമാകേണ്ട പരാജയം ഒരു സമൂഹത്തിന്റെ തന്നെ പരാജയമായി അടിച്ചേല്പിക്കപ്പെടുന്ന രീതിയാണു സംഘടിതമതം വഴി സാധ്യമാക്കുന്നത്. മനുഷ്യപുരോഗതിയുടെ ഏറ്റവും വലിയ ശത്രുക്കളായി ദൈവവും, മതവും മാറുന്നു.. ഈ ഒരവസ്ഥയെ മറികടക്കേണ്ടത് മനുഷ്യന്റെ .ബൗദ്ധികമായ മുന്നോട്ടുപോക്കിനു ഒഴിവാക്കാൻ പറ്റാത്ത ഒന്നാണു.

ദൈവവിശ്വാസം ആരെയും അടിച്ചേല്‍പ്പിക്കുന്നില്ല എന്ന വാദവും കഴമ്പില്ലാത്തതാണു. കുട്ടികളെ മതവിശ്വാസികളും ദൈവവിശ്വാസികളുമായിട്ടു വളര്‍ത്തുന്നത് ഈ അടിച്ചേല്‍പ്പിക്കലിന്റെ ഭാഗം തന്നെയാണു. മനുഷ്യ പുരോഗതിയുടെ അടിസ്ഥാനം മനുഷ്യന്റെ തലച്ചോറാകുന്നു, അത് നല്‍കുന്ന അന്വേഷണ ബുദ്ധി, വിമർശനം, ചോദ്യം ചെയ്യൽ തുടങ്ങിയവയുടെ അനുശീലനത്തിൽ നിന്നും ഉരുത്തിയേണ്ട യുക്തിയിൽ അധിഷ്ഠിതമായ മനോഭാവത്തെ ബാല്യത്തിൽ തന്നെ നഷ്ടപ്പെടുന്ന കുട്ടികൾ, ഈ ഒരു മനോനിലയുടെ അഭാവത്തിൽ ബൗദ്ധികമായി വികലാംഗരാക്കപ്പെടുന്നു എന്നതാണു ദൈവവിശ്വാസം കൊണ്ടുള്ള അപകടം.

ആത്മീയതയും ദൈവവിശ്വാസവും.
പലപ്പോഴും ദൈവമെന്ന സങ്കല്പം അതിന്റെ ആത്മീയതലത്തിൽ മാത്രം കൊണ്ടുനടക്കുന്നതിൽ തെറ്റില്ല എന്നും മാർക്സ് നിരീക്ഷിച്ച പോലെ ‘heart of the heartless world’ എന്ന തലത്തിലും  വിശ്വാസം അതിന്റെ യാഥാർത്ഥ്യത്തെ അഡ്രസ് ചെയ്യാതെ വരുന്നതും അപകടമാണു. കാരണം മാർക്സ് മതത്തെ ന്യായീകരിക്കുക അല്ല, മറിച്ചു ഇതാണു മനുഷ്യന്റെ അവസ്ഥ എന്നു നിരീക്ഷിക്കുക മാത്രമാണു ചെയ്തത്. ഫോയബാനെ വിമർശിച്ചുകൊണ്ടുള്ള തീസിസിൽ മാർക്സ് പറഞ്ഞത്  ‘Thus, for instance, after the earthly family is discovered to be the secret of the holy family, the former must then itself be destroyed in theory and in practice.’ എന്നാണു.

കേവല ആത്മീയതയും ആശ്രയിക്കുന്നത് അയഥാർഥമായൊരു ദൈവത്തെയാണു. ദൈവം ഉണ്ടെന്നു ആത്മാർത്ഥമായും വിശ്വസിക്കുന്നതിനോളം തന്നെ അപകടമാണിത്. കാരണം ഈ ഒരു അയഥാർഥമായ വിശ്വാസത്തെ നിലനിർത്തിപ്പോരാൻ ബുദ്ധിമുട്ടാണു, പക്ഷെ അതിന്മേലുള്ള ആശ്രിതത്വം വിശ്വാസത്തെ എന്തു വിലകൊടുത്തും നിലനിർത്താൻ വിശ്വാസിയെ നിർബന്ധിക്കും, ഈ അയഥാർഥത്തെ നിലനിർത്താനുള്ള ബൗദ്ധികത ഇല്ലാത്ത അവസ്ഥയുടെ പരിണിതഫലമായിട്ടാണു അസഹിഷ്ണത കടന്നുവരുന്നതും അത് മതതീവ്രവാദത്തിലേക്കു  (മതവിശ്വാസിയുടെ കാര്യത്തിൽ) നയിക്കുന്നതും. ഇതേ അസഹിഷ്ണതയുടെ അധികാരരൂപമാണു വിശ്വാസം /മതവികാരം വൃണപ്പെടൽ തുടങ്ങിയവയെ ശിക്ഷാർഹമാക്കുന്ന നമ്മുടെ നിയമവ്യവസ്ഥകൾ പോലും.

നഷ്ടമാവുന്ന യുക്തിയുടെ പരിസരം
യുക്തിയുടെ നിരാകരണമൊരുക്കുന്ന പരിസരം വിമർശനത്തോടുള്ള അസഹിഷ്ണുത സ്വാഭാവികമാക്കുന്നുണ്ട്. വിമർശനാവബോധം ചുരുങ്ങിക്കോണ്ടിരിക്കുന്നതിൽ മതത്തിന്റെ വർദ്ധിച്ചു വരുന്ന സ്വാധീനത്തിനു നല്ലൊരു പങ്കുണ്ട്. വിമർശനാവബോധം സ്വയം ഇല്ലാതാവുകയല്ല മറിച്ച് ഇല്ലാതാക്കപ്പെടുകയാണു ചെയ്യന്നത്. മതത്തെ വിമർശിക്കാൻ പാടില്ല എന്ന നിലയിലെത്തിനിൽക്കുന്ന അവസ്ഥയാണു നമുക്കു മുന്നിലുള്ളത്.

വിമർശനം ഒരു സമൂഹത്തിന്റെ പുരോഗതിയുടെ ടൂളാണു. വിമർശിക്കപ്പെടാതിരിക്കാനുള്ള അവകാശം എങ്ങിനെയാണു മതത്തിനു കൈവന്നത് ? ഏതു യുക്തിക്കുമേലാണു മതം വിമർശിക്കപ്പെട്ടുകൂടാത്തത്. മതവികാരം എന്നതിനു എന്തിനാണു നിയമത്തിന്റെ സംരക്ഷണം? വികാരത്തെ എന്തിനു ബഹുമാനിക്കണം ? വികാരങ്ങളെ ബഹുമാനിക്കണമെന്നു നിർബന്ധം പിടിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണു് ?

വികാരങ്ങൾ വൃണപ്പെടുന്നത് സഹിഷ്ണുതയുടെ അഭാവം മൂലമാണു. സഹിഷ്ണുത എന്നത് അടിസ്ഥാനപരമായ ജനാധിപത്യമൂല്യങ്ങളിലൊന്നുമാണു. ജനാധിപത്യത്തിന്റെ സൗകര്യങ്ങൾ   അനുഭവിക്കുന്ന ഒരു ജനതയ്ക്ക് അതിന്റെ അടിസ്ഥാനമൂല്യങ്ങളെ അംഗീകരിക്കാതിരിക്കാൻ നിവർത്തിയില്ല. മതവികാരം വൃണപ്പെടുത്തുന്നതിനെതിരെ നിയമനിർമ്മാണം നടത്തുന്ന ഒരു രാജ്യം അസഹിഷ്ണുതയെ വാഴ്ത്തുന്ന ജനാധിപത്യവിരുദ്ധമായ നിലപാടാണു സ്വീകരിക്കുന്നത്. യുക്തിയുടെ അഭാവം സൃഷ്ടിക്കുന്ന പരിസരം ഫാസിസത്തിനു വളക്കൂറുള്ളതാണെന്നുതന്നെയാണു അസഹിഷ്ണുതയ്ക്കുവരെ നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുന്ന ഭരണസംവിധാനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.

മതാത്മകതയും സെക്കുലർ മൂല്യങ്ങളുടെ തിരോധാനവും.
ഹിന്ദുമതം ആചാരങ്ങളുടെ മതമാണു. ഭൂരിപക്ഷമതമെന്നിരിക്കെ അതിന്റെ സാംസ്കാരിക സ്വാധീനം കൊണ്ടുതന്നെ ഇതിന്റെ ആചാരങ്ങൾക്ക് സാധാരണത്വം കൈവരുന്നുണ്ട്. സാംസ്കാരികമായ ഒരു ഹെജിമണി സ്വാഭാവികമായും രൂപപ്പെടുകയും, അതിന്റെ പരിണിത ഫലമായി ഹൈന്ദവ ആചാരങ്ങൾ സെക്കുലർ ആയി വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്. ഓണം ഒരു സെക്കുലർ ആഘോഷമായി വ്യാഖ്യാനിക്കുന്നത് ഇതേ കാരണം കൊണ്ടുതന്നെ. ഇതേ പോലെ തന്നെയാണു നിലവളക്ക് കൊളുത്തുന്നത് സെക്കുലറാണെന്ന അവകാശവും.

സെക്കുലറാക്കപ്പെട്ടതും ഹൈന്ദവുമായ ആചാരങ്ങൾ പബ്ലിക് സ്പേസിലേക്കു കടന്നുകയറുക വഴി ഭൂരിപക്ഷ ഹൈന്ദവത ദേശീയതയുമായി തദ്ദാത്മ്യം പ്രാപിക്കുന്നുണ്ട്.
ദേശീയവൽക്കരിക്കപ്പെടുന്ന ഹൈന്ദവത ആർജ്ജിക്കുന്ന അധികാരം സെക്കുലർ സ്പേസിനെ പൂർണ്ണമായും തകിടം മറിക്കുന്ന ഒന്നാണു. സെക്കുലറും വസ്തുനിഷ്ഠവുമായിരിക്കേണ്ട കോടതി വിധികളെ വരെ സ്വാധീനിക്കുന്ന തലത്തിലേക്ക് ഈ ഹൈന്ദവവൽകൃത ദേശീയത ചെന്നെത്തുന്നത് ബാബ്രി മസ്ജിദ് കേസിലെ കോടതിവിധിയിലൂടെ നമ്മൾ കണ്ടതാണു.

യെദ്യൂരപ്പ സർക്കാർ അമ്പലങ്ങൾക്കായി നീക്കി വച്ചത് 110 കോടി രൂപയാണു, സർക്കാരിന്റെ അല്ലെങ്കിൽ എല്ല്ലാ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണമാണിതെന്നോർക്കണം. പ്രഖ്യാപിത സെക്കുലറിസത്തെ തകിടം മറിക്കുന്ന ഇത്തരത്തിലുള്ള ഇടപെടലുകൾ വരുന്നത് മതാത്മകത ദേശീയവൽക്കരിക്കപ്പെട്ട പരിസരത്തിൽ നിന്നുമാണെന്നു കാണാൻ ബുദ്ധിമുട്ടില്ല. ഈ ദേശീയ-മതാത്മക പരിസരം സ്റ്റേറ്റിന്റെ അധികാരത്തെ കോമ്പ്ലിമെന്റ് ചെയ്യുന്ന അവസ്ഥ ഫാസിസത്തെ ജനാധിപത്യത്തിന്റെ ഉള്ളിൽ കുടിയിരുത്തുന്ന കർമ്മമാണു നിർവ്വഹിക്കുന്നത്.

യുക്തിയുടെ തിരിച്ചുവരവിന്റെ ആവശ്യകത
യുക്തിയുടെ നിരാകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന പരിസരം ഫാസിസത്തിലേക്കുള്ള കൂപ്പുകുത്തൽ അനിവാര്യമാക്കുന്നുണ്ട്. അസഹിഷ്ണത നിയമവിധേയമാക്കപ്പെടുന്ന അവസ്ഥ സോഷ്യൽ ഡിസ്കോർസിനെത്തന്നെ പരിമിതപ്പെടുത്തും. സോഷ്യൽ മീഡിയയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഇത്തരത്തിലുള്ള  അസഹിഷ്ണുതയുടെ അധികാരരൂപങ്ങൾ തന്നെയാണെന്നു കാണാൻ കഴിയും..

സോഷ്യൽ ഡിസ്കോർസിൽ യുക്തിയുടെ സ്വാധീനം ഉറപ്പുവരുത്താതെ നീതിയുക്തമായ ഒരു തലത്തിലേക്ക് അതിനെ ഉയർത്തുക സാധ്യമല്ല. വിമർശനാത്മകമായ ഒരു പരിസരം ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകത എക്കാലത്തേക്കാളും പ്രസക്തമായിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണു നമ്മൾ കടന്നുപോകുന്നത്. മതവും അതിന്റെ നിലനില്പും ആവശ്യപ്പെടുന്ന ഫാസിസ്റ്റ് പരിസരത്തിൽ നിന്നും വ്യത്യസ്തമായ, വിമർശനോന്മുഖമായ ഒരു പരിസരം സൃഷ്ടിക്കേണ്ടതുണ്ട്. മതത്തിന്റെ അപ്രമാദിത്വം തകർത്തുകൊണ്ടല്ലാതെ ഇതു സാധ്യവുമല്ല.

നിലവിലുള്ള സാഹചര്യത്തിൽ അതായത് മതത്തെ വിമർശിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള അവസ്ഥയിൽ മതത്തെ മൊത്തത്തിൽ നിരാകരിക്കുന്ന അല്ലെങ്കിൽ അപ്രസക്തമാക്കുന്ന ഒരു ഡിസ്കോർസിനു തുടക്കം കുറിക്കേണ്ട ആവശ്യമുണ്ട്. മതാധികാരം വിന്യസിക്കപ്പെടുന്ന ആചാരങ്ങളെത്തന്നെ നിരാകരിക്കാൻ കരുത്തുള്ള ഒരു ശ്രമം കൊണ്ടുമാത്രമേ പ്രയോജനമുള്ളൂ. മതത്തിന്റേതായ പ്രത്യേകളെ നേരിട്ടുതന്നെ കോർക്കുന്ന ഫോക്കസ്ഡായ ഒരു ശ്രമം നടപ്പിൽവരുത്തേണ്ടതുണ്ട്. ഇവിടെയാണു നിരീശ്വരവാദത്തിന്റെയും നിരീശ്വരവാദികളുടെയും പ്രസക്തി.

മതത്തെ ഫോക്കസ്ഡായിത്തന്നെ അഡ്രസ് ചെയ്യുന്ന ദൈവവിശ്വാസത്തെ നിരാകരിക്കുന്നതാണു നിരീശ്വരവാദ നിലപാടുകൾ. മതത്തിന്റെ അധികാരത്തിന്റെ ടൂളായ വിശ്വാസത്തെ നേരിട്ടു തന്നെ വിമർശന വിധേയമാക്കുന്ന  നിരീശ്വരവാദികൾ ഉണ്ടായേ തീരൂ.

നിരീശ്വരവാദം നേരിടുന്ന വെല്ലുവിളികൾ
ദൈവിശ്വാസിയല്ലാതിരിക്കുക എന്നതാണു മനുഷ്യന്റെ സ്വാഭാവികമായ അവസ്ഥ, എന്നാൽ മതാധികാരത്തിന്റെ ഇടപെടൽകൊണ്ടു ഈ അവസ്ഥ കീഴ്മേൽ മറിയുന്നു. എന്നിരുന്നാലും അവഗണിക്കാവുന്ന ഒരു ന്യൂനപക്ഷമായിട്ടാണെങ്കിലും സമൂഹത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന   നിരീശ്വരവാദികളുണ്ടാവുന്നു. ഈ അതിജീവനത്തിന്റെ കഥ മറ്റൊരു സമ്പൂർണ്ണവിഷയം തന്നെയാകുന്നതിനാൽ അതിലേക്കു കടക്കുന്നില്ല.

ബൗദ്ധികമായ ഒരു മുന്നേറ്റം കൊണ്ടു യുക്തിയിൽ അധിഷ്ഠിതമായ ഒരു മനോനില കൈവരിക്കാൻ കഴിയുന്നുണ്ടെങ്കിലും അതിനെ പ്രായോഗികമായ ഒരു നിലപാടുതറയിലേക്കു വികസിപ്പിക്കാൻ ഈ ഒറ്റപ്പെട്ടുകിടക്കുന്ന നിരീശ്വരവാദികൾക്കു കഴിയുന്നില്ല എന്നതാണു യാഥാർഥ്യം. അതുകൊണ്ടുതന്നെ തങ്ങളുടെ നിരീശ്വരവാദനിലപാടുകൾ പലപ്പോഴും മറച്ചു വയ്ക്കാനോ, അല്ലെങ്കിൽ പ്രകടിപ്പിക്കാതിരിക്കാനോ ഇവർ നിർബന്ധിതരാകുന്നു. ഇതിന്റെ കാരണങ്ങളെപ്പറ്റി  മനസ്സിലാക്കാൻ അധികാരത്തിന്റെ പ്രയോഗവും അതിന്റെ അദൃശ്യമായ സ്വാധീനതലങ്ങളെപ്പറ്റിയും കൂടി മനസ്സിലാക്കേണ്ടതുണ്ട്.

മതം അതിന്റെ നൈരന്തരികത അവകാശപ്പെടുന്നത് ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയുമാണു. ജീവിതത്തിന്റെ എല്ലാ ഏടുകളിലും മതത്തിന്റെ സാന്നിദ്ധ്യം ഈ ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും നിറഞ്ഞു നിൽക്കുന്ന ഒരു ചുറ്റുപാടിലാണു നാം വർത്തിക്കുന്നത്. ചുറ്റുമുള്ള വിശ്വാസികളുടെയും വിശ്വാസങ്ങളുടെയും നിരന്തരമായ ഇടപെടലിലൂടെയാണു നാം നിത്യവും കടന്നുപോകേണ്ടത്, അവരുടെ ഭാഷയിലും, ഭാഷ്യങ്ങളിലും കടന്നുവരുന്ന മതസ്വാധീനങ്ങൾ. വിവാഹം, മരണം, മരണാനന്തര ചടങ്ങുകൾ , ജനനം, പേരിടീൽ, പാലുകാച്ചൽ, ദേശീയ – പ്രാദേശീയ ഉത്സവങ്ങൾ തുടങ്ങിയവയും ഇതിനോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ  പ്രത്യക്ഷമായി കടന്നുവരുന്ന മതാത്മകത സമൂഹത്തിലെ ഓരോ വ്യക്തിക്കും, വിശ്വാസിയാണെങ്കിലും അല്ലെങ്കിലും പാലിക്കേണ്ടതുണ്ട്. വിവാഹമാണെങ്കിൽ സ്വജാതിയിലുള്ള ഇണ, സമയം കുറിക്കൽ, ജ്യോതിഷം, പന്തലിലെ ആചാരങ്ങൾ, പോരാത്തതിനു അടുത്തകാലത്തായി വേദിയിലുള്ളവരെയെല്ലാം എഴുന്നേറ്റു നിർത്തിക്കൊണ്ടുള്ള ജനാധിപത്യവിരുദ്ധമായ പ്രാർത്ഥന. ഇവിടെയെല്ലാം നിങ്ങളുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ, അതിൽ പങ്കാളിയാകാതെ നിവർത്തിയില്ല. മരണമാണെങ്കിൽ അതിനോടനുബന്ധിച്ച ചടങ്ങുകൾ. ഇങ്ങിനെ നമ്മുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒട്ടുമിക്ക ഒത്തുചേരലുകളിലും മതം പ്രത്യക്ഷമായിത്തന്നെ അതിന്റെ അധികാരം നാട്ടുനടപ്പെന്ന പേരിൽ നമുക്കുമേൽ പ്രയോഗിക്കുന്നുണ്ട്.  വിശ്വാസിയല്ലെങ്കിൽക്കൂടി ഈ ചടങ്ങുകളിലെ മതപരമായ ആചാരങ്ങളെ പാലിക്കാൻ സമൂഹത്തിലെ എല്ലാവരെയും പോലെ നിരീശ്വരവാദിയും ബാധ്യസ്ഥനാണു. ഈ അധികാരത്തെ ധിക്കരിച്ചാൽ ഒറ്റപ്പെടലായിരിക്കും ശിക്ഷയെന്നിരിക്കെ അതിനു വിധേയപ്പെടാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. അതായത് ഒരു നിരീശ്വരവാദിക്കു തന്റെ വിശ്വാസമില്ലായ്മ എന്ന നിലപാടു് പ്രകടിപ്പിച്ചുകൊണ്ടൂ  നിലകൊള്ളാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണിവിടെ, ഇത് ജനാധിപത്യവിരുദ്ധമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്തുകൊണ്ട് നിരീശ്വരവാദ നിലപാട് പ്രകടിപ്പിക്കപ്പെടണം.
ഒരു നിരീശ്വരവാദിക്കു തന്റെ കുടുംബം, ബന്ധുക്കൾ, സമൂഹം തുടങ്ങിയവ ചെലുത്തുന്ന കളക്റ്റീവ് അധികാരത്തെ മറികടക്കാനാകാത്തത് അയാൾ ഒരു ഒറ്റപ്പെട്ട വ്യക്തിയായി നിലകൊള്ളുന്നതുകൊണ്ടാണു. മാതാപിതാക്കളുടെ സ്നേഹത്തിനു മുൻപിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നവരുണ്ട്, അവിടെ അധികാരം സ്നേഹത്തിന്റെ രൂപത്തിലാണു അതിന്റെ സ്വാധീനം പ്രകടമാക്കുന്നതെങ്കിൽ, മറ്റു ചിലപ്പോൾ ബന്ധുക്കൾ, സമൂഹം എന്നീ കളക്റ്റീവുകളിലെത്തുമ്പോൾ അത് ഭീഷണിയുടെ രൂപം പ്രാപിക്കുന്നു. നിലനില്പിന്റെ ഭൗതികതയ്ക്കു മുന്നിൽ വിട്ടുവീഴ്ച സ്വാഭാവികമാക്കപ്പെടുകയാണിവിടെ.

ഇവിടെ സംഭവിക്കുന്നത്, അധികാരത്തിന്റെ ജനാധിപത്യവിരുദ്ധതയ്ക്കപ്പുറമുള്ള ഒരു സാധ്യത ഇല്ലാതാക്കപ്പെടുന്നു എന്നതാണു. സോഷ്യൽ ഡിസ്കോർസിൽ അധികാരത്തിനു വിധേയപ്പെടാത്ത  ഓരോ ഇടപെടലും, അത് അഭിപ്രായമായാലും, പ്രവർത്തിയായാലും, ഓരോ സാധ്യതയുടെ സ്പേസ്  ഉല്പാദിപ്പിക്കുന്നുണ്ട്. ഇങ്ങിനെ ഉല്പാദിക്കപ്പെട്ട സാധ്യതകളുടെ സ്പേസിനെ വികസിപ്പിക്കുമ്പോഴാണു അതിനു സമാന്തരമായി നിലകൊള്ളാനും അധികാരത്തെ ചേറുക്കാനുമുള്ള പ്രാപ്തി കൈവരുന്നത്. ഇവിടെ ഇല്ലാതാക്കപ്പെടുന്ന സാധ്യതകൾ അധികാരത്തിന്റെ ആധികാരികത നിലനിർത്താൻ മാത്രമേ സഹായിക്കുന്നുള്ളൂ. വിരുദ്ധസാധ്യതളെ അതിജീവിക്കുന്ന അധികാരം കാലക്രമേണെ കൂടുതൽ കരുത്താർജ്ജിക്കുന്നു.

ഒരു നിരീശ്വരവാദി നാട്ടുനടപ്പെന്ന അധികാരത്തിനു വിധേയപ്പെട്ടുകൊണ്ടു തന്റെ നിലപാടു പ്രകടിപ്പിക്കാതിരിക്കുമ്പോൾ ഇല്ലാതാക്കപ്പെടുന്നത് ഒരു സാധ്യത തന്നെയാണു. ഈ ഇല്ലാതാക്കലിലൂടെയാണു അധികാരം മാറ്റത്തെ ചെറുക്കുന്നത്. മാറ്റത്തിലേക്കു നയിക്കപ്പെടേണ്ട സ്പേസ് ഉല്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണു നിരീശ്വരവാദിയുടെ വിട്ടുവീഴ്ചകളുടെ പരിണിത ഫലം. വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരിക്കുക എന്നതുമാത്രമാണു ഈ ഒരവസ്ഥയിൽ നിന്നുമുള്ള മാറ്റം ആഗ്രഹിക്കുന്ന നിരീശ്വരവാദിയുടെ മുന്നിലുള്ള ഏക മാർഗ്ഗം. അതായത് തന്റെ നിരീശ്വരവാദ  നിലപാടുകൾ നിരന്തരമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുക. മാറ്റങ്ങൾ ഒറ്റ ദിവസം കൊണ്ടു വരുന്നതല്ല, എന്നാൽ ഈ സാധ്യതകളെ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണു കാരണം  നിലനിർത്തപ്പെടുന്ന സാധ്യതകളെ മാത്രമേ വികസിപ്പിക്കാനാകൂ, ആ വികാസത്തിലൂടെ മാത്രമേ മാറ്റം സാദ്ധ്യമാകൂ.

ലൗഡാകേണ്ടതിന്റെ ആവശ്യം

ഉല്പാദിക്കപ്പെട്ട സാധ്യതകളെ നിലനിർത്തുന്നതിനോളം തന്നെ പ്രാധാന്യമുള്ളതാണു ഈ സ്പേസിന്റെ സാന്നിധ്യം കമ്യൂണിക്കേറ്റ് ചെയ്യുക എന്നത്. കമ്യൂണിക്കേറ്റ് ചെയ്യപ്പെടാത്തിടത്തോളം ആ സാധ്യതയുടെ സ്പേസിനെ വികസിപ്പിക്കാനുള്ള അവസരം സംജാതമാകുന്നില്ല. തദ്ഫലമായി സാധ്യതകൾ കാലഹരണപ്പെട്ടുപോവുകയും ചെയ്യുന്നു. അപ്പോൾ സാധ്യതൾ കമ്യൂണിക്കേറ്റ് ചെയപ്പെടേണ്ടത് അത്യാവശ്യമാണു. ഈ കമ്യൂണിക്കേഷനെ പരമാവധി ഇഫക്റ്റീവ് ആക്കുകയേ വഴിയുള്ളൂ. ഇതിനുള്ള ഏക മാർഗ്ഗം ഈ കമ്യൂണിക്കേഷൻ അവഗണിക്കപ്പെടാനാകാത്ത തരത്തിൽ ലൗഡാക്കുക എന്നതുമാത്രമാണു.

വിമതസ്വരങ്ങളെ ഡിസ്കോർസിൽ നിന്നും അകറ്റിനിർത്തുകയെന്ന തന്ത്രത്തിലാണു അധികാരത്തിന്റെ നിലനില്പ്. അതുകൊണ്ടു, വിമതസ്വരങ്ങൾ കേൾക്കപ്പെടാത്ത അവസ്ഥ സൃഷ്ടിക്കുക അല്ലെങ്കിൽ അടിച്ചൊതുക്കുക എന്നതിനെ ചെറുത്തുകൊണ്ടു അവഗണിക്കപ്പെടാനാവാത്ത അല്ലെങ്കിൽ കേൾക്കപ്പെടുന്ന രീതിയിൽ ലൗഡാവുക എന്നതു മാത്രമാണു സാധ്യതകളെ നിലനിർത്താനുള്ള ഏക മാർഗ്ഗം. ഈ കേൾവി അല്ലെങ്കിൽ കമ്യൂണിക്കേഷനാണു ഡിസ്കോർസിൽ ഇടപെടുകയും സാധ്യതകളെ നിലനിർത്തുന്നതും. വിമതസാധ്യതകളെ സോഷ്യൽ ഡിസ്കോർസിന്റെയുള്ളിലെത്തിക്കുകയെന്ന കർത്തവ്വ്യമാണു ലൗഡാകുന്നതിലൂടെ സാധ്യമാക്കപ്പെടുന്നത്.

മിലിട്ടന്റ് ഏത്തീസം
ജനാധിപത്യപരമല്ലാത്ത ഫാസിസ്റ്റ് നിയമങ്ങൾ നിലനിൽക്കുന്ന അവസ്ഥയിൽ ഇതിലേക്കൊരു മാറ്റം കൊണ്ടുവരാൻ നിരീശ്വരവാദികൾ അല്ലെങ്കിൽ പുരോഗമനവാദികൾ നിശബ്ദരാക്കപ്പെടാൻ നിന്നുകൊടുക്കുന്നതിനു പകരം തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കേണ്ടതുണ്ട്. മതത്തിനു ഇതുവരെ കൊടുത്തു പോന്ന അല്ലെങ്കിൽ അതിന്റെ ഫാസിസ്റ്റ് പ്രഗയോഗത്തിലൂടെ ഡിമാൻഡ് ചെയ്തിരുന്ന ജനാധിപത്യവിരുദ്ധമായ ആനുകൂല്യങ്ങൾ നിർത്തിവയ്ക്കുക എന്നതാണു മിലിട്ടന്റ് ഏത്തീസം മുന്നോട്ടു വയ്ക്കുന്ന നിലപാട്.

മിലിട്ടന്റ് എന്നു പറഞ്ഞാൽ തോക്കും കത്തിയുമെടുത്ത് പടയൊരുക്കം നടത്തുകയെന്നല്ല. നിരന്തരമായി വിമർശനങ്ങൾ നടത്തുക, മതവികാരങ്ങളെ മാനിക്കേണ്ടതില്ല എന്ന സ്റ്റാൻഡ് എടുക്കുക തുടങ്ങി ബൗദ്ധികതലത്തിൽ മതത്തെയും വിശ്വാസത്തെയും എതിർത്തുകൊണ്ടു യുക്തിയുടെ സ്പേസിനെ തിരിച്ചുപിടിക്കുക എന്നതുമാത്രമാണു മിലിട്ടന്റ് ഏത്തീസം കൊണ്ടുദ്ദേശിക്കുന്നത്. അതു തന്നെയാണു കാലഘട്ടത്തിന്റെ ആവശ്യവും.

ഇതിന്റെ ഭാഗമായി മതപരമായ എല്ലാ ആചാരങ്ങളിൽ നിന്നും വിട്ടു നിൽക്കുക എന്ന ഒരു നിലപാടുകൂടി സ്വീകരിക്കേണ്ടതുണ്ട്. നേരത്തേ സൂചിപ്പിച്ചപോലെ മതം അതിന്റെ നൈരന്തരികത നിലനിർത്തിപ്പോരുന്നത് ആചാരങ്ങളിലൂടെയാണു. വിവാഹം, മരണം തുടങ്ങിയ എല്ലാ  ഒത്തുചേരലുകളിലും മതപരമായ ആചാരങ്ങളിലും ജനാധിപത്യവിരുദ്ധമായി എല്ലാവരെയും അതിന്റെ അനുഷ്ഠാനങ്ങളിൽ പങ്കാളികളാക്കുന്നതിനെ  ചെറുക്കുന്നതും  ലൗഡാകേണ്ടതുണ്ട്. അങ്ങിനെ ലൗഡായ ചെറുത്തു നില്പുകൾക്കു മാത്രമേ അവഗണിക്കപ്പെടാനാവാത്ത വിധം സാധ്യതകളെ നിലനിർത്താനും ആ സാധ്യതകളെ മാറ്റത്തിലേക്കു നയിക്കാനും സാധിക്കുകയുള്ളൂ…

കൂട്ടായ്മയുടെ ആവശ്യകത
മതം പോലൊരു അധികാരകേന്ദ്രത്തോടേറ്റുമുട്ടുന്നതുകൊണ്ടു  തന്നെ കൂട്ടായ്മയുടെ പ്രസക്തി വർദ്ധിക്കുന്നുണ്ട്. മതാധികാരത്തെ ചെറുക്കുന്നതിനുള്ള ശിക്ഷ പലപ്പോഴും ഒറ്റപ്പെടലാണെന്നിരിക്കെ ഈ ഒറ്റപ്പെടലിനെ അതിജീവിക്കുന്നതിൽ കൂട്ടായ്മകൾ സഹായകമാകും. കൂട്ടായ്മകളുടെ സാന്നിദ്ധ്യം തന്നെയായിരിക്കും നിരീശ്വരവാദികളെ ലൗഡാകാൻ പ്രാപ്തരാക്കുക. അങ്ങിനെയുള്ള ഉച്ചത്തിലുള്ള നിലപാടുകളുടെ സാന്നിദ്ധ്യത്തിൽ തങ്ങളുടെ മറച്ചുവെക്കപ്പെട്ട ബോധ്യങ്ങളെ ഭയമില്ലാതെ വിളിച്ചു പറയാനും നീതിയുക്തവും ജനാധിപത്യപരവുമായ നിലപാടുകൾ സ്വീകരിക്കുവാനും നിരീശ്വരവാദികൾക്കു കഴിയുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

മുഖംമറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും

മുഖം മറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും

മുഖം മറയ്ക്കല്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമായി അവതരിക്കപ്പെടുന്നതില്‍ പന്തികേടുണ്ട്. വ്യക്തി സ്വാതന്ത്ര്യമെന്നത് ഒരു ഐസൊലേറ്റഡ് എന്റിറ്റി അല്ല. നിന്റെ മൂക്കിന്തുമ്പത്തവസാനിക്കുന്നു എന്റെ സ്വാതന്ത്ര്യം എന്നു പറയുന്നതുകൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്നു ഒന്നുകൂടി ചികയേണ്ടതുണ്ട്. വ്യക്തി സ്വാതന്ത്ര്യവും അതുപോലെതന്നെ വ്യക്തിക്ക് മതം ആചരിക്കാനുള്ള സ്വാതന്ത്ര്യവും സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യബോധത്തില്‍ നിന്നും വേറിട്ടു കാണേണ്ട ഒന്നല്ല.
സ്വാതന്ത്ര്യവും ജനാധിപത്യ ആശയങ്ങളുമൊക്കെ ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉരിത്തിരിഞ്ഞവയാണല്ലോ. ചരിത്രത്തിന്റെ ഈ പുരോഗതിയെ പിറകോട്ടു വലിക്കുന്ന ആശയങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണു. ഫ്യൂഡല്‍ അവശിഷ്ടങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്നത് അങ്ങിനെ ഈ ബോധത്തിന്റെ ഭാഗവുമാവുന്നു.

പൊതു നിരത്തുകളില്‍ മുഖം മറയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാന്‍ കഴിയില്ല. സ്വന്തം സ്വകാര്യതയില്‍ എന്തുമാവാമെന്നതുപോലല്ല പൊതുനിരത്തിലെ പ്രവര്‍ത്തികള്‍ വായിക്കപ്പെടുന്നത്. കാഴ്ച കമ്യൂണിക്കേഷന്റെ ഭാഗമാണു. മുഖം മറയ്ക്കുന്ന പ്രവര്‍ത്തി ഉളവാക്കുന്ന കമ്യൂണിക്കേഷന്‍ എന്താണു ? ഒന്നാമതായി മതാചാരത്തിന്റെ ഭാഗമായി (ഇതും മറ്റൊരു വിഷയം, പൊതു നിരത്തില്‍ എത്രത്തോളം മതാചാര പ്രദര്‍ശനങ്ങള്‍ അനുവദിക്കേണ്ടതുണ്ട് എന്നത്). ഇവര്‍ മുഖം മറയ്ക്കുന്നുവെന്നു. അപ്പോള്‍ അടുത്ത ചോദ്യം മതം എന്തുകൊണ്ട് അതു നിഷ്കര്‍ഷിക്കുന്നു എന്നുവരുന്നു. ഉത്തരം സ്ത്രീവിരുദ്ധമാണെന്നതില്‍ സംശയമില്ല.

സ്ത്രീയുടെ മുഖം ദര്‍ശിച്ചാല്‍ പുരുഷനു കാമമിളകുമെന്നും, ബലാത്കാരത്തിനു വരെ മുതിര്‍ന്നേക്കുമെന്ന വാദത്തിന്റെ പുറത്താണു തന്റേതല്ലാത്ത കുറ്റത്തിനു സ്ത്രീ ശിക്ഷിക്കപ്പെടുന്നത്. അങ്ങിനെ കാമമിളകാനുള്ള അവകാശം പുരുഷനുണ്ടായിരുന്നത് മതങ്ങള്‍ അധികാരം പങ്കിട്ടിരുന്ന പുരുഷമേധാവിത്ത ഫ്യൂഡല്‍ വ്യവസ്ഥിതിയിലായിരുന്നു. സാംസ്കാരിക ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കായി ചരിത്രത്താളുകളില്‍ ഫ്യൂഡലിസം രേഖപ്പെട്ടു കിടക്കുമ്പോഴും അതിന്റെ ദുര്‍ഭൂതങ്ങള്‍ മതാധികാരത്തിന്റെ രൂപത്തില്‍ നമുക്കു ചുറ്റുമൊക്കെത്തന്നെയുണ്ടെന്നുള്ളതാണു  വാസ്ഥവം.  സ്ത്രീയുടെ മുഖം കണ്ടാല്‍ കാമമിളകാനും, ബലാത്കാരം ചെയ്യാനുമുള്ള പുരുഷന്റെ അവകാശത്തെ നിഷേധിച്ചു കൊണ്ടു മുഖം മറയ്ക്കാതിരിക്കുന്നതിനു പകരം ആ അവകാശത്തെ താന്‍ മാനിക്കുന്നുവെന്നു സ്ത്രീയെക്കൊണ്ടു തന്നെ പറയിപ്പിക്കാന്‍ മത-പുരുഷമേധാവിത്ത അധികാരങ്ങളിലൂടെ ഇന്നും സാധിക്കുന്നുവെന്നതിന്റെ തെളിവാണു മുഖം മറയ്ക്കലും, അതിന്റെ ന്യായീകരണവും സ്ത്രീപക്ഷങ്ങളില്‍ നിന്നു പോലും കേള്‍ക്കേണ്ടി വരുന്നത്.

സാംസ്കാരിക മുന്നേറ്റത്തെ തടയുന്ന അല്ലെങ്കില്‍ പിറകോട്ടു വലിക്കുന്ന ഇത്തരം പ്രവര്‍ത്തികളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ ന്യായീകരിക്കുന്ന വാദങ്ങള്‍ പൊളിച്ചടക്കപ്പെടുക തന്നെവേണം.  ഇത് വ്യക്തിസ്വാതന്ത്ര്യമല്ലെന്നും, മറിച്ച് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുര്യുപയോഗം മാത്രമാണെന്നും, ഇതിനെ സമൂഹത്തിന്റെ സ്വാതന്ത്ര്യബോധത്തില്‍ നിന്നും വേറിട്ടുകാണാന്‍ സാധിക്കില്ലെന്നും ഉറപ്പുവരുത്തേണ്ട ബാധ്യത ആ സമൂഹത്തിലെ ഓരേ വ്യക്തിക്കുമുണ്ട്.

ഈ ഒരു പച്ഛാത്തലത്തിലാണു ഫ്രാന്‍സില്‍ പൊതു നിരത്തില്‍ മുഖം മറയ്ക്കുല്‍ നിരോധനം വായിക്കപ്പെടേണ്ടത്.
മറ്റൊരു  വാര്‍ത്തhttp://timesofindia.indiatimes.com/world/uk/British-MP-says-he-wont-meet-veiled-Muslim-women/articleshow/6181092.cms

മുഖം മറയ്ക്കുന്ന സ്ത്രീ ഉളവാക്കുന്ന കമ്യൂണിക്കേഷന്‍ തീര്‍ത്തും ഒഫെന്‍സീവാണെന്നതാണു മറ്റൊരു വസ്തുത. പുരുഷന്മാരെല്ലാം ആഭാസന്മാരാണെന്നൊരു പരോക്ഷ പ്രഖ്യാപനമാണു അതു ചെയ്യുന്നത്, ഇതെല്ലാവര്‍ക്കും സ്വീകാര്യമായിക്കൊള്ളണമെന്നില്ല. മുഖം മറയ്ക്കുന്ന സ്ത്രീയോടു സംസാരിക്കാന്‍ വിസമ്മതിക്കുന്ന ബ്രിട്ടിഷ് എം. പി. യുടെ നിലപാടു അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികവുമാണു. “എന്റെ മുഖം നിന്നെ ഞാന്‍ കാണിക്കില്ല, ഇനി ഇതുകണ്ട് നിനക്ക് കാമമിളകി എന്നെ ബലാത്കാരം ചെയ്യാന്‍ വരെ മടിക്കാത്ത ആഭാസനല്ലേ നീ ?“ എന്നു പ്രഖ്യാപിക്കുന്ന സ്ത്രീയെ കാണാന്‍ വിസമ്മതിക്കുന്നതില്‍, ഈ ആഭാസവല്‍ക്കരണത്തോടുള്ള നിരാകരണം മാത്രമല്ല, മുഖം മറയ്ക്കലെന്ന സ്ത്രീവിരുദ്ധതയോടുള്ള പ്രതിഷേധവും കൂടിയുണ്ട്.

മുസ്ലീങ്ങളെ ഐസൊലേറ്റ് ചെയ്യാന്‍ മാത്രെമേ ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടു കഴിയൂ എന്നൊരു വാദം നിലവിലുണ്ട്. അതുമൊരു ട്രാപ്പാണു. വ്യക്തിസ്വാതന്ത്ര്യമെങ്ങിനെ സ്ത്രീവിരുദ്ധത്യ്ക്കായി മറയാക്കപ്പെടുന്നു, അത്രയും കഴമ്പേ ഒള്ളൂ ഈ വാദങ്ങള്‍ക്കും.

Responsibility

Vote For LDF

Say NO to Fascism
Say NO to Corporate Raj
Vote for LDF

ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

*Modified from PAG Bulletin
പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

ബുജ്ജികളും മാധ്യമങ്ങളും, സ്വാതന്ത്ര്യവും.

സ്വാതന്ത്ര്യം എന്ന സംജ്ഞയ്ക്കുള്ള നിര്‍വചനം പലപ്പോഴും പരാജയപ്പെടുന്നത് കൂടുതല്‍ ആഴമേറിയ ഉള്‍നോട്ടങ്ങളിലാണ്. സ്വാതന്ത്ര്യത്തിന്റെ പരിമിതികളെപ്പറ്റി ബോധ്യം കൂടി വരുന്തോറും അതിന്റെ അര്‍ഥങ്ങളെ വീണ്ടും ചികഞ്ഞെടുക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.

സ്വാതന്ത്ര്യത്തിന് ഇന്നു നല്‍കിപ്പോരുന്ന പ്രാധാന്യം, അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നതാണ്. ഒരു ജനാധിപത്യ സമൂഹം തങ്ങളില്‍ സ്വയമര്‍പ്പിക്കുന്ന അവകാശം. അതിനാലാകണം ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യവും, അതുകൊണ്ടു തന്നെ അഭിപ്രായസ്വാതന്ത്ര്യവും പരമപ്രധാനമാകുന്നത്. ഓരോ അഭിപ്രായവും ഓരോ സാധ്യതകളാണ്. മുന്നോട്ടുവയ്ക്കുന്നത്, കൂടെ സൃഷ്ടിക്കപ്പേടുന്നത് ആ സാധ്യതകളുടെ ഇടവും. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഇടങ്ങളെ മാറ്റത്തിന്റെ തോണികളാക്കി വികസിപ്പിക്കുമ്പോഴാണല്ലോ ജനാധിപത്യം ചലനാത്മകമാകുന്നത്.

ഇടങ്ങളെ ക്രിയാത്മകമായി ചൂഷണം ചെയ്യേണ്ടതുണ്ട് എന്നു സമ്മതിക്കുമ്പോള്‍ തെളിഞ്ഞു വരുന്ന മറ്റൊരു  ചോദ്യമുണ്ട്. എല്ലായിപ്പോഴും അങ്ങിനെ സംഭവിക്കാറുണ്ടോ ? ഇല്ല എന്നു തന്നെയാണു ചരിത്രം.സാധ്യതയുടെ ഇടങ്ങളെ വികസിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു നിര്‍ണ്ണായക പങ്കുണ്ട്. കേരളത്തെപ്പോലെ രാഷ്ട്രീയപ്രക്ഷുബ്ദമായ സാമൂഹ്യ അന്തരീക്ഷങ്ങളില്‍ സാ‍ധ്യതയുടെ ഇടങ്ങളെ വികസിപ്പിക്കുന്നതില്‍ രാഷ്ട്രീയ സാമൂഹ്യ സംഘടനകളോടൊപ്പം മാധ്യമങ്ങളും ഭാഗഭാക്കാകുമ്പോള്‍, കേരളത്തിനു പുറത്ത് ഇത് ഏറെക്കുറേ മാധ്യമങ്ങള്‍ മാത്രമാണു നിര്‍വ്വഹിക്കുന്നത്. അതായത് മുതല്‍മുടക്കുള്ളവര്‍ കോര്‍പ്പൊറേറ്റുകളാകുമ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കു മുന്‍‌ഗണന ലഭിക്കുന്നത് സ്വാഭാവികം മാത്രം. അരാഷ്ട്രീയവല്‍ക്കരണത്തിലേക്കുള്ള അധഃപതനം അനിവാര്യ ദുരന്തവും.

പറഞ്ഞു വന്നത് ജനാധിപത്യത്തെ ചലനാത്മകമാക്കുന്നത് മാധ്യമങ്ങള്‍ മാത്രമാകുന്നതിലെ അപകടത്തെക്കുറിച്ചാണ്.(മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരാണെന്നാണല്ലോ വയ്പ്). ജനപങ്കാളിത്തം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം, അതു വോട്ടു ചെയ്യുമ്പോള്‍ മാത്രമായി ചുരുങ്ങുന്നതിന്റെ, അല്ലെങ്കില്‍ ചുരുക്കുന്നതിന്റെ അപകടത്തെക്കുറിച്ചു. ഉപരിവര്‍ഗ്ഗത്തിന്റെ അധികാരം നിലനിര്‍ത്താനുള്ള ഒരു ഔപചാരികത മാത്രമായി തിരഞ്ഞെടുപ്പ് അധഃപതിക്കുമ്പോള്‍ ജനാധിപത്യത്തിന്റെയുള്ളില്‍ കുടിയേറിയ ഫാസിസ്റ്റ് ഭൂതത്തെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

ബുദ്ധിജീവികളും മാധ്യമങ്ങളും.

സാധാരണക്കാരന്റെ അഭിപ്രായങ്ങള്‍ മാധ്യമങ്ങളില്‍ (പരമ്പരാഗത മാധ്യമങ്ങളെയാണുദ്ദേശിച്ചത്, ആധുനിക മാധ്യമമായ ബ്ലോഗ് ഒരു അപവാദം)  ഇടം നേടാറില്ല, എന്നാല്‍ ബുദ്ധിജീവികളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അങ്ങിനെയല്ല, സാധാരണക്കാരന്‍ ഉറ്റുനോക്കുന്നവയാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവയും.

സാധാരണക്കാരന്‍ തന്നേക്കാള്‍ ഉള്‍‍ക്കാഴ്ചയുള്ളവനെന്ന നിലയിലോ (അതങ്ങിനെയാവണമെന്നില്ല), ഒരു വഴികാട്ടിയെന്ന നിലയിലോ ബുദ്ധിജീവികളെക്കാണുമ്പോള്‍, മാധ്യമങ്ങളാകട്ടെ ഇതിനെ തന്ത്രപൂര്‍വ്വം ഉപരിവര്‍ഗ്ഗതാല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ജനാധിപത്യത്തിന്റെ ചലനാത്മകതയെ മാധ്യമങ്ങള്‍ മാത്രം നിര്‍ണ്ണയിക്കുന്ന വ്യവസ്ഥിതിയില്‍ ബുദ്ധിജീവികളെയും അതുവഴി അഭിപ്രായങ്ങളേയും സ്വാധീനിക്കാന്‍ കഴിയുന്നിടത്ത് നമ്മളറിയാതെ കുടിയേറിയ ഫാസിസ്റ്റ് ഭൂതം പത്തിവിരിക്കുന്നു.

ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം മാധ്യമശ്രദ്ധ നിലനില്‍പ്പിന്റെ പ്രശ്നമാണല്ലോ. ഈ ഒരു ആശ്രിതത്വമാണ് മാധ്യമങ്ങളുടെ അധികാരത്തെ സമ്പൂര്‍ണ്ണമാക്കുന്നതും, അഭിപ്രായങ്ങളെ സ്വാധീക്കുകയെന്നത് ക്ലേശകരമല്ലാത്ത പ്രവൃ‍ത്തിയാക്കി മാറ്റുന്നതും. ഇപ്രകാരം അഭിപ്രായങ്ങളെ സ്വാധീനിക്കുക വഴി ബുദ്ധിജീവികള്‍ എന്തു പറയണമെന്നും, എന്തു പറയരുതെന്നും മാത്രമല്ല മാധ്യമ അധികാരത്തിന്റെ പരിധിക്കുള്ളില്‍ വരുന്നത്, ബുദ്ധിജീവിയെന്നു വിളിക്കപ്പെടാനുള്ള മാനദണ്ഡം കൂടിയാണ്. അതായത്  സ്വീകാര്യതയുടെ ഈ മാനദണ്ഡങ്ങള്‍ പരിപാലിച്ചാല്‍ മാത്രമേ മാധ്യമങ്ങളൊരുക്കുന്ന വരേണ്യവേദിയില്‍ സ്ഥാനം നേടാനാകൂ.

കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കു ഹിതകരമല്ലാതെ വരുന്നത് അവരുടെ അധികാരത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയവും, രാഷ്ട്രീയപ്രവര്‍ത്തനവും രാഷ്ട്രീയ അനിശ്ചിതത്തങ്ങളുമാണ്. മുംബായ് സംഭവം നടന്ന നാളുകളില്‍ മാധ്യമങ്ങളുണര്‍ത്തിവിട്ട അരാഷ്ട്രീയത നമ്മള്‍ കണ്ടതാണ്. ഭീകരതയുടെ കാരണങ്ങളെ(രാഷ്ട്രീയത്തെ) വിഷയമാക്കാന്‍ വിസമ്മതിച്ച പാടവം, ഒരിക്കല്‍പ്പോലും അത് ചര്‍ച്ചചെയ്യപ്പേടേണ്ടതേയില്ലെന്ന ശാഠ്യം എത്ര ബീഭത്സമായിരുന്നുവെന്ന് ഓര്‍ക്കുക.(കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ക്കു നേരെ കൂടിയായിരുന്നല്ലോ ഭീകരര്‍ നിറയൊഴിച്ചത്)

ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പരണത്തു വെച്ച്, നാടു പട്ടാളം ഭരിക്കട്ടെ,  നോ സെക്യൂരിറ്റി – നൊ ടാക്സ്, തുടങ്ങി ഉപരിവര്‍ഗത്തിന്റെ ഇന്‍സ്റ്റന്റ് അരാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്ത് രാഷ്ട്രീയക്കാരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരമായാണ് മാധ്യമങ്ങള്‍ മുംബെ സംഭവത്തെ ഉപയോഗിച്ചത്. അരാഷ്ട്രീയതയെ ഒറ്റമൂലിയാക്കി പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ പ്രതിരോധത്തിന്റെ പഴുതുകളത്രയുമടച്ച് നിഷ്ഠുരമായ അധികാരമാണ് കുടിയിരുത്തപ്പെടുന്നത്. ഏതുതരം ഉപജാപങ്ങള്‍ക്കും വഴങ്ങുന്ന ഒരു ജനതയും നിസാരമായി സൃഷ്ടിക്കപ്പെടും.

കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കു സംരക്ഷണം വാഗ്ദാനം ചെയ്യുന്ന മോഡി അങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാകുന്നത്.  കോര്‍പ്പറേറ്റ് അധികാരങ്ങളെയും അവരുടെ ചൂഷണങ്ങളെയും  ചെറുക്കുന്ന ഇടതു പാര്‍ട്ടികള്‍ അവര്‍ക്കു അനഭിമതരുമാകുന്നു.

കോര്‍പ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങള്‍ ഇടതുപക്ഷവിരുദ്ധമാകുന്നതില്‍ വേവലാതിപ്പെടേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ സാധാരണക്കാരന്‍ ഇപ്പോഴും മാതൃകാസ്ഥാനത്ത് വാഴ്ത്തുന്ന ബുദ്ധിജീവികളുടെ മേല്‍, കോര്‍പറേറ്റ് മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ബാധ്യത അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയായി രൂപപ്പെടുമ്പോള്‍ ഫാസിസത്തിന്റെ സാമീപ്യം തിരിച്ചറിഞ്ഞേ മതിയാകൂ.

നിരന്തരം തങ്ങളുടെ ഇടതുവിരുദ്ധത തെളിയിക്കേണ്ട ബാധ്യത, ആവശ്യപ്പെടാതെ തന്നെ വെളിപ്പെടുത്തേണ്ട ബാധ്യത, ഒളിഞ്ഞും തെളിഞ്ഞും ഇടതുവിദ്ധത ദ്യോതിപ്പിക്കുന്ന വാക്കുകളിലെ അഭയം, സ്വീകാര്യതയുടെ ഈ കടമ്പകളേക്കാള്‍ ഭീകരം പക്ഷെ തങ്ങളുടെ ഇടതുപക്ഷാനുഭാവം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നിടത്താണ്. ഇടതുപക്ഷമെന്നു പറയുമ്പോള്‍ സി പി യെമ്മെന്നു മാത്രം വായിക്കപ്പെടേണ്ടതല്ല എന്നാല്‍ ഇവിടെ പരാമര്‍ശിച്ചിട്ടുള്ള ഇടതുപക്ഷമെന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് സി.പി.എമ്മിനെയാണെന്നു വായിക്കുന്നതുചിതമായിരിക്കും.

അതായത് ഉള്ളില്‍ സി പി എം അനുഭാവിയായിരിക്കുമ്പോഴും ഒരു സി പി എം അനുഭാവിയെന്നു മുദ്രകുത്തപ്പെടാതെ വായിക്കപ്പെടാനും കേള്‍ക്കപ്പെടാനുമുളള നിതാന്ത ജാഗ്രത പാലിക്കേണ്ടി വരുന്നത് ആത്യന്തികമായി സ്വാതന്ത്ര്യം നിഷേധിക്കല്‍ തന്നെയാണ്, അതു കൊണ്ടു തന്നെ ഫാസിസവും.

അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍, നഷ്ടമാവുന്നത് ഇടങ്ങളുടെ സാധ്യതകളാണ്, ജനാധിപത്യത്തിന്റെ ചലനാത്മകതയും.

വിജു വി. നായരുടെ പുസ്തകം

വിജു വി നായരുടെ ലേഖനം ഇപ്പോഴാണു വായിക്കാന്‍ പറ്റിയത്. എന്നാലും വിജു നിരാശപ്പെടുത്തിയില്ല.
LDF, UDF രാഷ്ട്രീയമൊക്കെ ബോധിച്ചു, അത് പുതിയ അറിവൊന്നുമില്ല. വിജുവിന്റെതായ കണ്ടെത്തല്‍ പക്ഷെ ചീറ്റിപ്പോയെന്നു മാത്രം. വിജു എന്താണു പറയുന്നതെന്നു നോക്കേണ്ട ഗതികേട്! പണ്ടാരം!

ഒന്നാം പേജ്:
വിലക്കയറ്റം: കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പു നയം.

രണ്ടാം പേജ്:
ഫെടറല്‍ സംവിധാനത്തിന്റെ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലും കോണ്‍ഗ്രസിന്റെ അന്ധതയും, നയമില്ലായ്മയും, കുത്തകമുതലാളിത്ത പ്രീണനവും. സംസ്ഥാന കോണ്‍ഗ്രസിന്റെ നയമില്ലായ്മയും പാപ്പരത്തവും.

ഇത്രയും കാര്യങ്ങള്‍ ആര്‍ക്കും അറിയാത്ത കാര്യങ്ങളെന്നപോലാണു വിജു പച്ഛാത്തലം ചമച്ചത്. പിന്നീടാണു കെ. എസ്. യു വിന്റെ സമരത്തെയും നയമില്ലായ്മയെയും സ്പര്‍ശിക്കുന്നത്, അതിലൂടെ വരാനിരിക്കുന്ന ഇലക്ഷന്‍ പച്ഛാത്തലവും, അവിടെയും അതാര്‍ക്കും ബോധ്യമില്ലാത്തതല്ല.

മൂന്നാം പേജ്:
മുന്നണി രാഷ്ട്രീയം. രണ്ടു മുന്നണികളേയും ഒരേപോലെ കാണാനുള്ള കോണിലൂടെ തുടങ്ങിവയ്ക്കുന്നിടത്തു പൂച്ച പുറത്തു ചാടുന്നു. അരാഷ്ട്രീയതയുടെ വക്താക്കളെ തുള്ളിച്ചാടിക്കും, സംശയമില്ല.
ഇനി ഗൌരവത്തോടുകൂടിയാണു പറഞ്ഞതെന്നു വല്ല തോന്നലുമുണ്ടെങ്കില്‍ ഇടതുപക്ഷത്തെ പരാമര്‍ശിക്കുന്ന ഭാഗം

“കാതലായ പ്രശ്നങ്ങളില്‍ കേന്ദ്രത്തെ മാത്രം പിഴച്ച് സ്വന്തം കടുകാര്യസ്ഥത മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു”

നിസ്സാരവല്‍ക്കരണം ഗംഭീരമല്ലേ! ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം അറിയാഞ്ഞിട്ടൊന്നുമല്ല. നിഷ്പക്ഷത!! നിഷ്പക്ഷത!! പോട്ടെ വയറ്റിപിഴപ്പല്ലേ!

ഇനിയാണു രസം.
യു.ഡി.എഫും എല്‍.ഡി.എഫും അഭിലഷിക്കുന്ന പ്രതിയോഗികള്‍ പരസ്പരം മാത്രമാണെന്നു പറഞ്ഞു വയ്ക്കുന്നു. പോട്ടെ! ഈ അഭിലാഷത്തെയാണു പിന്നീടു ഊതിവീര്‍പ്പിച്ച് കണ്ടീഷണിംഗിലേക്കു കൊളുത്തിപ്പിടിപ്പിക്കുന്നത്.

ഇനിയാണു പാഠപുസ്തകത്തിലേക്കു വരുന്നത്.

അതിലുള്ളത് കമ്യൂണിസ്റ്റ് പാഠങ്ങളേയല്ല. മറിച്ച്, കേരളത്തിലെ ജാതിമത സാമൂഹികതയെ പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ സൂചികൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം.

ഇന്ത്യന്‍ സവര്‍ണ്ണന്റെ പതിവു വേവലാതി! പൂച്ചു പുറത്തു ചാടി.

പടിഞ്ഞാറന്‍ സെക്യുലറിസവും”, “നവലിബറിലസവും” എന്നിങ്ങനെയുള്ള ഭാഷകള്‍ തിരുകികയറ്റിയാല്‍ ജനം അന്ധം വിട്ടു നില്‍ക്കുമെന്നും, അതുവഴി എന്തു വിഡ്ഢിത്തവും കേട്ടോളുമെന്നുള്ള പയറ്റിത്തെളിഞ്ഞ സവര്‍ണ്ണ ലൈന്‍. ബ്ലോഗില്‍ തന്നെ, സാമൂഹ്യപ്രസക്തമായ സംവാദങ്ങളില്‍ പെട്ടെന്നു കയറിവന്നു അതിന്റെ പ്രസക്തമല്ലാത്ത പോരായ്മകളെമാത്രം ചൂണ്ടിക്കാട്ടി “ഇവിടെന്തുവാടേ പിള്ളേരെല്ലാം ചേര്‍ന്നു കശപിശകൂടുന്നത്, നിര്‍ത്തടേ” എന്ന ഒരു പ്രമാണി കമന്റും ഇട്ടുപോകുന്നതു കണ്ടിട്ടില്ലേ? അതുതന്നെ.

എന്താണു പടിഞ്ഞാറന്‍ സെക്യുലറിസം? അമേരിക്കന്‍ മോഡല്‍ ക്രിസ്ത്യന്‍ ചുവയുള്ളതാകാന്‍ വഴിയില്ല. (വിജുവിനിത്രയ്ക്കു ബോധമുണ്ടെന്നല്ല) പിന്നെയോ ? യൂറോപ്യന്‍ മോഡലായിരിക്കുമോ. എന്നാലും പടിഞ്ഞാറന്‍ എന്ന കീച്ചു ഏല്‍ക്കും.

നമ്മുടെ “ജാതിമത സാമൂഹികതയെ“ സംരക്ഷിക്കേണ്ട്ത് സവര്‍ണ്ണനു മാത്രമാണു. അധിനിവേശ ഭീഷണിയൊക്കെ സങ്കല്‍പ്പിച്ചു വീര്‍പ്പിക്കേണ്ട ബാധ്യത, സാംസ്കാരിക സവിശേഷതകള്‍ അല്ലെങ്കില്‍ ജീര്‍ണ്ണതകള്‍ സംരക്ഷിക്കേണ്ട ബാധ്യത, അത് സ്വയം ഏറ്റെടുത്തവരുടേത്. ബാക്കിയുള്ളവന്റെകൂടെ ബാധ്യതയാക്കേണ്ടവര്‍ക്ക് അധിനിവേശഭീഷണിയൊക്കെ ആയുധങ്ങള്‍ മാത്രം. മഹത്തായ സംസ്കാരം എന്നൊക്കെ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കും ഇവറ്റകള്‍.

പാഠപുസ്തക വിവാദം കോള്ളേണ്ടിടത്തു കൊണ്ടു

(കോണ്‍ഗ്രസിനല്ല, അതിന്റെ പിന്‍‌ബലങ്ങള്‍ക്ക്) ! അതല്ല വേണ്ടതെന്നു ഒരുളുപ്പിമില്ലാതെ പറയാന്‍ വിജുവിനു കൂട്ട് നിഷ്പക്ഷത! സഭയും, ഇതര മതാധികാരഘടനകളേയും നോവിക്കുന്നതിഷ്ടമില്ലാത്തവര്‍ ഈ അധികാരം പിന്‍പറ്റുന്നവര്‍ മാത്രമാണു.

“മിശ്രവിവാഹം നടത്തിയവരുടെ മക്കള്‍ ഏതു മതത്തില്‍‌പെടുമെന്നാണു ചോദ്യം“

ഉത്തരം പറയാന്‍ കാള്‍ മാര്‍ക്സിനുപോലുമാവില്ലെന്നു വിജു പ്രസ്താവിക്കുന്നു. ഇതു ശുദ്ധ അസംബന്ധമാണെന്നറിയാഞ്ഞിട്ടല്ല, പക്ഷെ എങ്ങിനെയെങ്കിലും ഇത് ദ്വിമുന്നണി സംവിധാനവാദത്തില്‍ കൊളുത്തിപ്പിക്കേണ്ടതല്ലേ വിജുവിന്റെ അജണ്ട. ദ്വിമുന്നണി സംവിധാനം നിലനിര്‍ത്തലാണു അജണ്ടയെന്ന വാദം എങ്ങുമെത്താത്തത് അതു ശുദ്ധ അസംബന്ധം മാത്രമായതുകൊണ്ടുമാത്രമല്ല, അതിലൂന്നിയുള്ള കണ്ണടച്ചിരുട്ടാക്കല്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാരെ എന്നുകൂടി കാണുമ്പോഴാണു.

പാഠം ഉന്നയിക്കുന്ന ചോദ്യമല്ല, ഏതുതരം ഉത്തരത്തിലേക്കു നയിക്കുമെന്നതാണു.

അവസാനം കാര്യപ്രസക്തമായ ഒരു കാര്യം വിജു പറഞ്ഞു. ആശ്വാസം. ആശ്വസിക്കാന്‍ വരട്ടെ പിന്നീടെന്താണു പറയുന്നതെന്നു നോക്കൂ (അടുത്ത പേജിലേക്കു പോകാം). കൊടികുത്തിയ കമ്യൂണിസ്റ്റുകാര്‍ തൊട്ടു പറട്ടു ചോട്ടാ നേതാക്കള്‍ വരെ സ്വജാതിമതത്തില്‍ നിന്നല്ലേ കല്യാണം കഴിച്ചത്, മറിച്ചുള്ളവരൊക്കെ വേളികഴിഞ്ഞു കുട്ടിയെ വളര്‍ത്തിയതോ ജാതിക്കോളം പൂരിപ്പിച്ചതോ നാട്ടുനടപ്പനുസരിച്ച്. അങ്ങിനെയുള്ളവര്‍ ജീവന്മാര്‍ക്കുവേണ്ടി വാദിക്കുന്നത് ഇരട്ടത്താപ്പല്ലേ.

അതായത് ഇവിടെ ഇരട്ടത്താപ്പാണു മുഖ്യ പ്രശ്നം, മനുഷ്യപീഡനങ്ങളായ ജാതിമത ജീര്‍ണ്ണതകളും അതു നിലനിര്‍ത്തുന്ന അധികാരഘടനകളോ, ജനാധിപത്യവിരുദ്ധ സമരാഹ്വാനങ്ങളോ അല്ല.

അപാര ലോജിക്കെന്നല്ല പറയേണ്ടത്, അസാമാന്യ കുബുദ്ധിയെന്നാണു. വിജുവിന്റെ അജണ്ട മനസ്സിലായാല്‍ ഇതില്‍ പുതുമ തോന്നില്ല. കുട്ടികള്‍ ഈ വൈരുദ്ധ്യാത്മകത കണ്ടാണു വളരുന്നതെന്നതുകൊണ്ട് നവോത്ഥാനശ്രമങ്ങളൊന്നും പാടില്ല. അമ്പേ പാടില്ല! നമ്മുടെ മഹത്തായ ജാ‍തിമത സംസ്കാരം ! അതങ്ങിനെതന്നെ കിടക്കേണ്ടതല്ലേ!

ഇത്രയും പോരാഞ്ഞിട്ടാണു അധ്യാപക യൂണിയനുകളിലേക്കു കയറിപ്പിടിക്കുന്നത്. കമ്മറ്റിയില്‍ രണ്ടുകൂട്ടരും ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളൊക്കെ നുണ!. എന്നാലും പറഞ്ഞുവച്ച അസംബന്ധങ്ങള്‍ക്ക് ഒരു സപ്പോര്‍ട്ടു കൂടി കിട്ടുമെങ്കില്‍ അതുമാകട്ടെ.

അസംബന്ധങ്ങള്‍ തീര്‍ന്നുവെന്നു കരുതിയെങ്കില്‍ തെറ്റി. അടുത്ത പേജിലോട്ടു പോവുക. ആണവക്കരാറിന്റെ കാര്യത്തിലും ഇടതുപക്ഷ നിലപാടു വെറും കോണ്‍ഗ്രസ് വിരുദ്ധതയ്ക്കപ്പുറമൊന്നുമില്ലെന്ന്. കോണ്‍ഗ്രസിനു പ്രത്യേകിച്ചു നയമൊന്നുമില്ലെന്നു പറഞ്ഞുവച്ചിട്ടാണിതു കാച്ചുന്നതെന്നോര്‍ക്കണം. ഇടതുപക്ഷം കരാറിനെ എതിര്‍ക്കുന്നതെന്തിന്റെ പേരിലാണെന്നു മറച്ചുപിടിച്ചല്ലാതെ ഈ അസംബന്ധം വിളമ്പാന്‍ പറ്റില്ലല്ലോ.

അവസാനത്തെ പേജ്:
ദ്വിമുന്നണിരാഷ്ട്രീയം ബോറടിപ്പിക്കുന്നതു കാരണം നമുക്ക് നവോത്ഥാന ശ്രമങ്ങളെ പരാജയപ്പെടുത്താം, കൊതുകിനെ പേടിച്ചു ഇല്ലം ചുടണമെന്നു പറയുന്നതിതിനല്ലേ. അതെ വിജുവിനെപ്പോലുള്ളവര്‍ക്ക് ഇത്തരം കൊതുകുകളെ തിരഞ്ഞുപിടിക്കേണ്ടത് ഒരു ബാധ്യതയാണു. മനുഷ്യന്റെ പുരോഗമന വാഞ്ച്ഛകളേയും നീക്കങ്ങളേയും ചുടേണ്ടത് ഇവരുടെ അജണ്ടയാണെന്നു കാണാന്‍ ബുദ്ധിമുട്ടില്ല.

വെള്ളെഴുത്തും വിജുവും.

വിജുവിന്റെ പാഴായ ബൌദ്ധിക വ്യായാമത്തിനെ ഏറ്റുപിടിക്കുക വഴി വെള്ളെഴുത്തും അറിയാതെ ചെയ്യുന്നത് മറ്റൊന്നുമല്ല.
ഒരു ജനാധിപത്യ വ്യവസ്ഥയുടെ നേര്‍ക്കുള്ള വ്യക്തമായ കടന്നാക്രമണം കാണാതെ വീണവായനയിലേര്‍പ്പെടുന്നത് ഖേദകരമാനെന്നു പറയാതെ വയ്യ.

എല്ലായ്പ്പോഴും സാമാന്യബോധത്തെ പിന്‍‌പറ്റിക്കൊണ്ട് ഒന്നു വികാരം കൊണ്ട് അവസാനിച്ചുപോകാനുള്ളതാണോ പ്രതികരണത്തിന്റെ സെക്യുലറായ ഈ മൂന്നാം കണ്ണ്‌? ചിന്താശേഷിയെയും വിശകലനപാടവത്തെയും ഉപയോഗപ്പെടുത്തി അതിനൊന്നും ചെയ്യാനില്ലേ? വാസ്തവത്തില്‍ ഒരേ പാമ്പിന്റെ രണ്ടറ്റങ്ങളെയാണ് വ്യവസ്ഥാപിതമതവും മുഖ്യധാരാരാഷ്ട്രീയവും കൈപ്പറ്റിയിരിക്കുന്നത്.

മറ്റു രണ്ടു കണ്ണുകളും അടച്ചു ഈ മൂന്നാം കണ്ണിലൂടെ മാത്രം നോക്കുന്നതാണു ഭീതിപടര്‍ത്തുന്നത്. വ്യവസ്ഥാപിത മതത്തെയും മുഖ്യധാരാരാഷ്ട്രീയത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നത്, ഫ്യൂടലിസത്തെയും ജനാധിപത്യത്തെയും ഒരേ ചരടില്‍ കോര്‍ക്കുന്നതുപോലയേ ഉള്ളൂ.

നമുക്കറിയാവുന്നതുപോലെ ഈ പാഠം കൊണ്ടൊന്നും നമ്മുടെ സമൂഹം മാറാന്‍ പോകുന്നില്ലെന്ന് ഇതു പല വര്‍ക്ക്ഷോപ്പുകളിലൂടെ കടത്തിവിട്ട് റെഡിയാക്കിയ കമ്മറ്റിക്കാര്‍ക്കും അറിയാം.

വെള്ളെഴുത്ത് വിജുവിനെ കടത്തിവെട്ടിയിരിക്കുന്നു. കളവുചെയ്യുന്നത് കുറ്റകരമാണെന്നു പഠിപ്പിച്ചിട്ടെന്തു ഫലമെന്നു പറഞ്ഞില്ലല്ലോ ആശ്വാസം. സമൂഹം മാറുകയോ മാറാതിരിക്കുകയോ ചെയ്യും, പക്ഷെ ആ ഒറ്റക്കാരണം കൊണ്ടു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കണമെന്നു പറയുന്നത് മിതമായ ഭാഷയില്‍ അസംബന്ധമാണു.

അതില്‍ ഒളിഞ്ഞിരിപ്പുള്ള പാഠപുസ്തകനിര്‍മ്മാതാവിനെ കണ്ടെത്തുക കൂടി ചെയ്യുക. അയാള്‍ക്കാണ് അതില്‍ പ്രാധാന്യം. കുട്ടി എങ്ങനെ ചിന്തിക്കണമെന്നും എന്ത് ഉത്തരം പറയണമെന്നും അയാള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിച്ചാണ് അഭ്യാസങ്ങള്

ഇതില്‍ ആവലാതിപ്പെടാന്‍ ഒന്നുമില്ല വെള്ളെഴുത്തേ. അതു സര്‍വ്വസാധാരണവുമാണെന്നുമാത്രമല്ല, അങ്ങിനെയായാലും തെറ്റില്ല. അത് മനുഷ്യവിരുദ്ധ മൌലികവാദങ്ങളിലേക്കോ അസഹിഷ്ണുതയിലേക്കോ പോകാത്തിടത്തോളം കാലം. ഇനി പാഠപുസ്തകങ്ങളില്‍ അസഹിഷ്ണുത വളര്‍ത്തുന്നുണ്ടെന്നാണോ പറഞ്ഞു വരുന്നത്. ആണെങ്കില്‍, കമന്റുകളില്‍ പലരും സൂചിപ്പിച്ചതുപോലെ അതു വിശദീകരിക്കാന്‍ വെള്ളെഴുത്തിനു ബാധ്യതയുണ്ട്.

പിന്നെ ലോബിയിങ് … അതും, ഇതും എല്ലാം കൂടി കുഴച്ചാല്‍ പിന്നെ വീണവായന സുഖമായല്ലോ.!

മനുഷ്യാവകാശ ലംഘനത്തിനെ പിന്തുണയ്ക്കാനും സമരം !!

പണ്ട് ഭൂമി ഉരുണ്ടതാനെന്നു പറഞ്ഞപ്പോള്‍ ഉറഞ്ഞുതുള്ളിയ മതാധികാരികളൊക്കെ ഇന്നു മറ്റൊരു സത്യം കേട്ടപ്പോള്‍ വീണ്ടു തുള്ളുകയാണു, കൂടെ തുള്ളാന്‍ കുറേ ഏമ്പോക്കികളും. 

സ്വന്തം മതം തിരഞ്ഞെടുകാനുള്ള അവകാശം ഒരു പൌരന്റെ ജനാധിപത്യ അവകാശമാണു, ഏതൊരു ജനാധിപത്യ സംവിധാനവും ഉറപ്പുവരുത്തേണ്ട ഒന്ന്. ഇതിന്മേലുള്ള കുതിരകയറ്റം വ്യക്തമായ മനുഷ്യാവകാശ ലംഘനം തന്നെയാണു. മനുഷ്യാവകാ‍ശലംഘനത്തെ പ്രോത്സാഹിപ്പിക്കാനും തെരുവിലിറങ്ങുന്ന വിചിത്രമായ കാഴ്ചയാണു നമ്മുടെ നാട്ടില്‍ ഏഴാ ക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിന്റെ പേരില്‍ ഇപ്പോഴരങ്ങേറിക്കൊണ്ടിരിക്കുന്നത്.

സഭാധികാരികള്‍ ഇതു പറയുന്നത് മനസ്സിലാക്കാം. മനുഷ്യനു സ്വാതന്ത്ര്യം നല്‍കുന്നത് സഭയെങ്ങനെ സഹിക്കും, അതും സ്വാതന്ത്ര്യത്തെ മുട്ടുതല്ലിയൊടിച്ച് ‘മുടന്തന്‍ സ്വാതന്ത്ര്യത്തെ‘ കുഞ്ഞാടുകള്‍ക്കു വലിയൊരു ഔദാര്യമെന്ന മട്ടില്‍ കൊടുത്തു ശീലിച്ച സഭാധികാരികള്‍ക്ക് യഥാര്‍ത്ഥ സ്വാ‍തന്ത്ര്യം പേടിസ്വപ്നമാകുന്നതില്‍ അത്ഭുതപ്പേടേണ്ടതില്ല. ഒലിച്ചു പോകുന്നത് അധികാരമാകുമ്പോള്‍ പ്രത്യേകിച്ചും.

മനുഷ്യാവകാശങ്ങളെയോ ജനാധിപത്യ അവകാശങ്ങളെയോ അംഗീകരിക്കാത്തവര്‍ക്ക് ആ സംവിധാനങ്ങളെ ഉപയോഗിക്കാനുള്ള അവകാശമില്ല. സഭയ്ക്കു ഇതംഗീകരിക്കാത്ത കുഞ്ഞാടുകളുമായി ഇന്ത്യ വിട്ടുപോകാനുള്ള അവകാശമുണ്ട്, കാട്ടിലേക്കോ, വത്തിക്കാനിലേക്കോ..

ഇതിനെ പിന്തുണച്ചുകൊണ്ട് കെ.എസ്.യു. കോമാളികളും തെരുവിലിറങ്ങിയിരിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്ന യു.ഡി.എഫ്. നേതാക്കള്‍ക്കും പെട്ടെന്നു ജനാധിപത്യവും, മനുഷ്യാവകാശങ്ങളും ഹറാമാ‍യിരിക്കുന്നു. വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനു കുരുതികൊടുക്കാന്‍ ഇവര്‍ക്കു ‘മനുഷ്യാവകാശങ്ങളെ’ മാത്രമേ കിട്ടിയുള്ളോ? എരണം കെട്ട വര്‍ഗ്ഗം.

മനുഷ്യാവകാശങ്ങള്‍ക്കു നേരെയുള്ള കുതിരകയറ്റത്തിനുനേരെയുള്ള പ്രതിഷേധംകൂടിയാണീ കുറിപ്പ്.